ടി.പി വധക്കേസ് പ്രതികളുമായുള്ള മുഖ്യമന്ത്രിയുടെ കൂടികാഴ്ചയ്ക്കെതിരേ കെ.സുരേന്ദ്രൻ; “പെണ്ണുംപിള്ളയുമായി കൂടെ കിടക്കാൻ കഴിയാത്തതൊഴിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ എന്തും നടക്കും’

കണ്ണൂർ: പെണ്ണുംപിള്ളയുമായി കൂടെ കിടക്കാൻ കഴിയാത്തതൊഴിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ എന്തും നടക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കെ.സി. രാമചന്ദ്രൻ, ടി.കെ. രജീഷ് എന്നിവരുമായി കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതിരേയാണ് സമൂഹ മാധ്യമമായ ഫെയ്സ് ബുക്കിലൂടെ സുരേന്ദ്രൻ പ്രതികരിച്ചത്.

കെ.സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം ചുവടെ:
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിൽ ടി.പി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാർത്തയായി മാധ്യമങ്ങൾ കൊടുത്തിട്ടുണ്ട്. ഇവരുടെ പരോളിനെക്കുറിച്ച് നിവേദനം നൽകാനാണത്രേ പ്രതികൾ പിണറായിയെ കണ്ടത്. മറ്റു തടവുകാരാരും മുഖ്യനെ കണ്ടതായി വാർത്തയുമില്ല. സിപിഎമ്മിനേയും പിണറായി വിജയനേയും അടുത്തറിയുന്നവർക്ക് ഇതൊരു വാർത്തയേ അല്ല. അല്ലെങ്കിൽ തന്നെ ഇവർക്കിനി എന്തു പരോളാണ് കൊടുക്കേണ്ടത്?

ഈ പ്രതികൾക്ക് നിയമപരമായി ലഭിക്കേണ്ടതിനേക്കാൾ എത്രയോ അധികം പരോൾ ഇതിനോടകം കിട്ടിക്കഴിഞ്ഞു. പാർട്ടി സമ്മേളനങ്ങളിൽ അധ്യക്ഷം വഹിക്കാന്‍ പോലും അവസരം ലഭിച്ചു കഴിഞ്ഞു. ആർഭാട വിവാഹം,വിനോദയാത്ര മുതൽ സുഖചികിത്സവരെയുള്ള എത്രയെത്ര വാർത്തകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഇനി പുറത്തിരിക്കുന്നതും അകത്തു കിടക്കുന്നതിലും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഈ പ്രതികൾക്കുണ്ടോ?

പെണ്ണുംപിള്ളയുടെ കൂടെ കിടക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാൽ കണ്ണൂർ സെൻട്രൽ ജയിലിൽ ബാക്കി എല്ലാം ഇവർക്കു നടക്കും. എത്ര ഫോൺ വേണമെങ്കിലും ഏതു സമയത്തും ഉപയോഗിക്കാം. ഫെയ്സ്ബുക്കും വാട്സ് ആപ്പും ഉപയോഗിക്കാം. കള്ളുകുടിക്കാം. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാം. പാർട്ടി മീറ്റിംഗ് കൂടാം. നാലു കൊലക്കേസിൽ പ്രതിയായ പി. ജയരാജനെ ജയിൽ ഉപദേശകനാക്കിയതു ചുമ്മാതാണോ?

എന്തിനു ജയരാജനെപ്പറയണം ടി. പി യെ കൊല്ലാൻ നിർദ്ദേശം കൊടുത്തതാരാണെന്ന് അരിയാഹാരം കഴിക്കുന്ന ആളുകൾക്കെല്ലാമറിയില്ലേ. ഈ വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി കൊടുത്തവരോട് സഹതാപമേ തോന്നുന്നുള്ളൂവെന്ന് പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Related posts