തോറ്റതിനൊപ്പം തോൽവിയുടെ കാരണവും കണ്ടെത്തി; ഒപ്പം നടന്ന ബിജെപിക്കാർ സുരേന്ദ്രന്‍റെ കാലുവാരി; ബിജെപിക്കെതിരേ പി.സി. ജോർജ്

കോട്ടയം: ഒപ്പം നടന്ന ബിജെപിക്കാർ പത്തനംതിട്ടയിലെ സ്ഥാനാർഥി കെ. സുരേന്ദ്രന്‍റെ കാലു വാരിയെന്ന് പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. ന്യൂനപക്ഷത്തെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനായില്ലെന്നും പത്തനംതിട്ടയിലെയും തിരുവനന്തപുരയെും തോൽവി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.

പി.സി ജോർജിന്‍റെ മണ്ഡലമായ പൂഞ്ഞാറിൽ കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമത്. എൽഡിഎഫ് രണ്ടാമത് നിൽക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് പി.സി. ജോർജ് എൻഡിഎയിൽ ചേർന്നത്. പൂഞ്ഞാറിലുൾപ്പെടെ സുരേന്ദ്രന് ഇത് തിരിച്ചടിയായി.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി മികച്ച വിജയം നേടി.

Related posts