‘കലാഭവൻ മണി സ്മാരകം ഇന്നും ഒന്നുമാകാതെ തരിശു ഭൂമിയായി കിടക്കുന്നു, വികസനങ്ങളുടെ പേരുകൾ എണ്ണി പറയമ്പോൾ എന്തുകൊണ്ടാണ് മറന്നു പോകുന്നത്’: വിനയൻ

കലാഭവൻ മണി സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശു ഭൂമിയായി കിടക്കുന്നു എന്ന് സംവിധായകൻ വിനയൻ. വികസനങ്ങളുടെ പേരുകൾ എണ്ണി പറയമ്പോൾ എന്തുകൊണ്ടാണ് കലാഭവൻ മണിയെ മറന്നു പോകുന്നതെന്ന് വിനയൻ ചോദിച്ചു.

‘കലാഭവൻ മണി ഓർമയായിട്ട് പത്തു വർഷം… മലയാളത്തിന് അഭിമാനമായ മനുഷ്യ സ്നേഹിയായ ആ കലാകാരന്‍റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയിൽ തരിശു ഭൂമിയായി കിടക്കുന്നു. എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവൻ മണിയെ മറന്നു പോകുന്നു… ഓർമപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാൻ എഴുതുകയും, ബഹു. സാംസ്കാരിക മന്ത്രിയോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്’.

‘ജീവിച്ചിരിക്കുന്ന പല സാംസ്കാരിക നായകരും പരിഗണനയ്ക്കായി സർക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നതു നമ്മൾ കണ്ടു. പക്ഷേ, മണി മരിച്ചു പോയില്ലേ… സമൂഹത്തിന്‍റെ അടിത്തട്ടിൽ നിന്നു വന്ന്, ജീവിതത്തിന്‍റെ പ്രതിസന്ധികളെല്ലാം തരണംചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്’ എന്ന് വിനയൻ പറഞ്ഞു.

Related posts

Leave a Comment