പിടിയിലായത് കഞ്ചാവ് കേസിൽ; പോലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തത് വിലകൂടിയ മറ്റൊരു സാധനം


പെരുമ്പാവൂർ: കഞ്ചാവുമായി പിടികൂടിയ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ചു കൊണ്ടുവന്ന് വളർത്തുകയായിരുന്ന പേർഷ്യൻ പൂച്ചയെ കണ്ടെടുത്തു.

അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് സുനിലി(42)നെയാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പോലീസ് അറസ്റ്റു ചെയ്തത്.

തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കണ്ടെത്തി.ഇതിനെകുറിച്ച് ചോദിച്ചപ്പോഴാണ് പൂച്ചയെ മനക്കപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പറഞ്ഞത്.

ഇയാൾ കഞ്ചാവ് വില്പന, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ ജോസി എം. ജോൺസൻ, വി.എം. ഡോളി, എസ്‌സിപിഒമാരായ അബ്ദുൾ മനാഫ്, കെ.പി. അമ്മിണി, സിബിൻ സണ്ണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment