വെഞ്ഞാറമൂട്ടിൽ വൻ കഞ്ചാവ് വേട്ട; 210 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; വാടക വീടെടുത്തായിരുന്നു കച്ചവടം നടത്തിയിരുന്നത്

 

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ വൻ കഞ്ചാവ് വേട്ട. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം തണ്ട്രാംപൊയ്കയിൽ ഉണ്ണിയുടെ ഉടമസ്ഥയിൽ ഉള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോർ (35) നെയാണ് 210 കിലോ കഞ്ചാവു മായി ഈ വീട്ടിൽ നിന്നും പിടികൂടിയത്.

എസ്പി ദിവ്യ ഗോപിനാഥിന് ‌ ലഭിച്ച വിവരപ്രകാരം കേസ് തിരുവനന്തപുരം ആന്‍റി നർക്കോട്ടിക് സൽ ഡിവൈഎസ്പി വി. ടി.രാസിതാണ് അന്വേഷണം നടത്തിയത്.

‌ ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബു , വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ്‌, എസ്ഐ വിനീഷ്, വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പക്ടർ മോഹനൻ തുടങ്ങിയവർ നടത്തിയ റെയ്ഡിൽ വീടിനുള്ളിലെ മുറിയിൽ 33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

കൂടാതെ 67,000 രൂപയും, കഞ്ചാവ് ചില്ലറ വിപണനത്തിനായി പ്ലാസ്റ്റിക് പാക്കറ്റുകളും, ഇലക്‌ട്രോണിക് ത്രാസും, കണ്ടെടുത്തു.

കഴിഞ്ഞ കുറേ മാസങ്ങളായി ഈ പ്രദേശം കേന്ദ്രീകരിച്ചു വൻ കഞ്ചാവ് മയക്കു മരുന്ന് ബിസിനസാണ് നടക്കുന്നതെ ന്ന് നാട്ടുകാർ പറയുന്നത്.

രാത്രി കാലങ്ങളിൽ വില കൂടിയ ആഡംബര കാറുകളിൽ ആണ് മയക്കു മരുന്ന് മാഫിയകൾ കഞ്ചാവ് എത്തിക്കുന്നത്.
ഇവിടെ നിന്നും സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ചു വില്പന നടത്തുന്ന ചില്ലറ കച്ചവടക്കാർക്ക് എത്തിക്കുന്നതാ ണ് മറ്റൊരു രീതി.

സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതെന്ന് നിരവധി വാർത്തകളും പരാതികളും വന്നെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.

വിദ്യാർഥിനികൾ ഉൾപ്പെടെ കഞ്ചാവ് മയക്കുമരുന്ന് മാഫിയകളുടെ ക്യാരിയർമാരായി പ്രവർത്തിക്കുന്നു എന്നതും നാട്ടുകാരിൽ ഭീതി ഉണർത്തുന്നു.

ആറു മാസങ്ങൾക്ക് മുന്നേ ആണ് വെഞ്ഞാറമൂട് കിഴക്കേ റോഡ് മാണിക്കൽ പള്ളിക്ക് സമീപം നാല് ചാക്ക് കഞ്ചാവ് പിടികൂടിയിരുന്നു.

 

Related posts

Leave a Comment