ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ യുവതി വീണ്ടും കാമുകനൊപ്പം പോയി, ഇത്തവണയും കണ്ടെത്തിയത് മലപ്പുറത്തെ മതകേന്ദ്രത്തില്‍ നിന്നും, കാസര്‍ഗോട്ടെ ടീച്ചറുടെ നാടുവിടലില്‍ ദുരൂഹത

രണ്ടുമാസം മുമ്പാണ് കാസര്‍ഗോഡ് മേല്‍പ്പറമ്പില്‍ നിന്നും ഇംഗ്ലീഷ് മീഡിയം ടീച്ചറായ യുവതിയെ കാണാതാകുന്നത്. ഇവരെ പിന്നീട് കാമുകനായ സഹദിനൊപ്പം മലപ്പുറത്തെ ഒരു മതപഠന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. ഇപ്പോഴിതാ യുവതി രണ്ടാമതും ഒളിച്ചോടിയിരിക്കുന്നു. വീണ്ടും ഇവരെ അതേ മതപഠന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. യുവതിയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ലൗ ജിഹാദാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മേല്‍പറമ്പ്, മരവയലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവാവിന്റെ ഭാര്യയാണ് കേന്ദ്രകഥാപാത്രം. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഭര്‍ത്താവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും മതപരിവര്‍ത്തന കേന്ദ്രത്തില്‍ കണ്ടെത്തിയത്. നേരത്തെ രണ്ടു മക്കളെ സ്വന്തം നാട്ടിലുപേക്ഷിച്ച് യുവാവിനൊപ്പം പോയ യുവതിയെ സെബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മത പരിവര്‍ത്തന കേന്ദ്രത്തില്‍ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കാമുകനെ തള്ളിപ്പറഞ്ഞിരുന്നു. വീണ്ടും ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്തിരുന്നു.

പിന്നീടാണ് ഏവരെയും ഞെട്ടിച്ച രണ്ടാമത്തെ ഒളിച്ചോട്ടം. സെപ്തംബര്‍ 11 നാണ് ആദ്യം കാണാതായത്. മക്കളെ വഴിയില്‍ ഉപേക്ഷിച്ചായിരുന്നു അന്ന്് ജയശ്രീ കാമകുനൊപ്പം വീടുവിട്ടത്. മേല്‍പ്പറമ്പിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ ഇവര്‍ രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. തുടര്‍ന്ന് ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. മക്കളെ വഴിയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന്‌ െചെല്‍ഡ് ആക്ട് പ്രകാരം യുവതിക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ലൗജിഹാദ് നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഈ വിഷയത്തിന് വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്.

Related posts