ഭണ്ഡാരങ്ങൾ പൊളിച്ചു, ആഭരണങ്ങൾ കവർന്നു! കണിച്ചാറിൽ ക്ഷേത്രത്തിലും കടയിലും കവർച്ച

കണിച്ചാർ(കണ്ണൂർ):ചാണപ്പാറ ദേവീക്ഷേത്രത്തിലും സമീപത്തെ കടയിലും മോഷണം. ദേവീവിഗ്രഹത്തിന്‍റെ മുഖാഭരണവും ഭണ്ഡാരവും കവർന്നു. സമീപത്തെ കടയിലും മോഷണം. കൊട്ടിയൂർ -പേരാവൂർ റോഡിൽ മേലെ ചാണപാറയിൽ സ്ഥിതി ചെയ്യുന്ന ചാണപ്പാറ ദേവി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്.

ദേവീ വിഗ്രഹത്തിന്‍റെ മുഖത്ത് ചാർത്തിയിരുന്ന മുഖാഭരണം മോഷണം പോയി ശ്രീകോവിലിന്‍റെ വാതിൽ തകർത്താണ് കവർച്ച. ക്ഷേത്രത്തിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളും കവർന്നു. ക്ഷേത്ര കൗണ്ടറുകളും പൊളിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് മോഷണ വിവരം പോലീസിൽ അറിയിച്ചത്. മാസത്തിലൊരിക്കലാണ് ഇവിടെ പൂജ നടത്തിയിരുന്നത്.

സമീപത്തെ തേലക്കാട്ട് സതീശന്‍റെ കടയിലും മോഷണം നടന്നു. കടയിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ മോഷണം പോയതായി കടയുടമ പോലീസിൽ പരാതിപ്പെട്ടു. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. വിരലടയാളം വിദഗ്ധരും പോലീസ് നായും സ്ഥലതെത്തിയിട്ടുണ്ട്.

Related posts