സന്തോഷം അസ്തമിച്ചു!

നെയ്‌വേലി: 73-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽസ് യോഗ്യത നേടാനാവാതെ നിലവിലെ ചാന്പ്യന്മാരായ കേരളം പുറത്ത്. ദക്ഷിണമേഖലാ ഗ്രൂപ്പ് ഘട്ടപോരാട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനോടും പരാജയപ്പട്ടതോടെയാണ് കേരളം പുറത്തായത്. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കേരളം 0-1ന് സർവീസസിനോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിൽനിന്ന് സർവീസസ് ഫൈനൽസിനു യോഗ്യത സ്വന്തമാക്കി.

സർവീസസിനെതിരേ ജയിക്കുകയും പോണ്ടിച്ചേരിയോട് തെലങ്കാന സമനില നേടുകയോ തോൽക്കുയോ ചെയ്യേണ്ട അവസ്ഥയിലാണ് കേരളം ഇന്നലെ ഇറങ്ങിയത്. ഗ്രൂപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ തെലങ്കാനയും പോണ്ടിച്ചേരിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

ഇതോടെ രണ്ട് ഗോൾ വ്യത്യാസത്തിലെങ്കിലും ജയിച്ചാൽ കേരളത്തിനു ഫൈനൽസ് യോഗ്യത നേടാമെന്ന സാഹചര്യം സംജാതമായി. എന്നാൽ, 1-0ന്‍റെ തോൽവി വഴങ്ങി കേരളം പുറത്തേക്കുള്ള വഴി തെരഞ്ഞെടുത്തു.

Related posts