അമ്മയെക്കൊന്നിട്ട് ജയിലില്‍ പോയ അച്ഛന്‍ ! തൊണ്ടി മുതലായി പിടിച്ച ഫോണ്‍ തിരിച്ചു തരാമോയെന്ന് പോലീസുകാരോട് ചോദിച്ച് നിസഹായനായ ഒമ്പതുകാരന്‍; ഒടുവില്‍ പയ്യന് പോലീസിന്റെ വക പുത്തന്‍ മൊബൈല്‍ ഫോണ്‍ സമ്മാനം…

അമ്മയെക്കൊന്ന് അച്ഛന്‍ ജയിലില്‍ പോയപ്പോള്‍ നിസഹായനായിത്തീര്‍ന്ന ഒമ്പതു വയസുകാരന് സാന്ത്വനമേകി പോലീസുകാര്‍.

തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സഹായഹസ്തമെത്തിയത്.

മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം.ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്.

ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെത്തരണമെന്ന് ഒമ്പതു വയസ്സുകാരന്‍ പറഞ്ഞപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചൊന്നു പിടഞ്ഞു. അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു.

തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം. ഇതു സംബന്ധിച്ച് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

അമ്മയെകൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന അച്ഛന്‍…
നിസഹായനായ ഒന്‍പതുവയസുകാരന് സഹായവുമായി പോലീസ്
ഇരുള്‍ മൂടിയ ബാല്യത്തിന് അറിവിന്റെ വെളിച്ചമേകി പോലീസ് ഉദ്യോഗസ്ഥര്‍

തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സ്‌നേഹമനസ്സെത്തിയത്.

മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം. ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെത്തരണമെന്ന് ഒന്‍പതു വയസ്സുകാരന്‍ പറഞ്ഞപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചൊന്നു പിടഞ്ഞു.

അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം.

ഒപ്പമുള്ളതു സ്‌കൂളിലെ ടീച്ചറാണെന്നായിരുന്നു അവന്റെ വിചാരം. ഇന്നലെ യൂണിഫോമില്‍ ഷാലി എത്തിയപ്പോഴാണു കുട്ടിക്ക് അത് പൊലീസാണെന്നു മനസ്സിലായത്. പഠിച്ചു മിടുക്കനായി പൊലീസ് സേനയില്‍ ചേരണമെന്ന ആശംസ നല്‍കിയാണു പൊലീസ് സംഘം മടങ്ങിയത്.

അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണിപ്പോള്‍ അവനും അനിയത്തിയും. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ വല്ലപ്പോഴുമുള്ള കൂലിപ്പണിയിലൂടെയാണു കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്.
വാര്‍ത്ത കടപ്പാട്: അജയ്, മനോരമ

https://www.facebook.com/keralapolice/posts/3301446266617506

Related posts

Leave a Comment