അമ്മയെ രക്ഷിക്കാൻ വൃക്ക വിൽക്കാനൊരുങ്ങി മകൻ ; ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: അമ്മയെ ചികിത്സിക്കാൻ തന്‍റെ വൃക്ക വിൽക്കാൻ തീരുമാനിച്ച മകനെ സഹായിക്കുന്നതിന് അമ്മയുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തലയിലെ രക്തധമനി പൊട്ടി സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ ഓമനയുടെ (65) ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്.

ജില്ലാ കളക്ടർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് കാരൂണ്യ ബനവലന്‍റ് ഫണ്ടിൽനിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നോ ചികിത്സയ്ക്ക് ആവശ്യമുള്ള പണം ലഭ്യമാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. അമ്മയെ ചികിത്സിക്കാൻ മകൻ സുമേഷ് (40) തന്‍റെ വൃക്ക വിൽക്കാൻ തീരുമാനിച്ച പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

രണ്ടരസെന്‍റ് സ്ഥലവും ഓടിട്ട വീടുമുണ്ടെങ്കിലും അത് സുമേഷിന്‍റെ സഹോദരിയുടെ മകൾക്ക് ചികിത്സയ്ക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. കൂലിവേല ചെയ്യുന്ന സുമേഷ് അവിവാഹിതനാണ്. തൃശൂർ നെടുപുഴ വട്ടപ്പിന്നി ഉദയനഗറിൽ പരേതനായ മുരളീധരന്‍റെ മകനാണ് സുമേഷ്.

അമ്മയുടെ ജീവൻ തിരികെ വേണമെങ്കിൽ പണം കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോഴാണ് വൃക്ക വിൽക്കാൻ തീരുമാനിച്ചത്. മാതാപിതാക്കളെ മക്കൾ നടതള്ളുന്ന ഇക്കാലത്ത് ഇതുപോലുള്ള മക്കൾ അപൂർവമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേസിൽ നടപടി സ്വീകരിച്ചശേഷം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും റിപ്പോർട്ട് നൽകണം.

Related posts