ഷൈലജ മാഗ്‌സസെ അവാര്‍ഡ് തിരസ്‌കരിക്കാന്‍ കാരണം മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനം എന്ന് സൂചന ! വിവരങ്ങള്‍ ഇങ്ങനെ…

മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ 2022ലെ മാഗ്‌സസെ അവാര്‍ഡ് നിരസിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനമെന്ന് സൂചന.

പുരസ്‌കാരം സ്വീകരിക്കണമോ വേണ്ടയോ എന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജ പാര്‍ട്ടിയോട് ആലോചിച്ചിരുന്നു. ആദ്യം കേന്ദ്ര നേതൃത്വം അനുകൂലമായ നിലപാടെടുത്തു.

എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു മുതിര്‍ന്ന നേതാവ് താത്വികമായി അവലോകനം നടത്തി പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മാഗ്‌സസെയുടെ പേരിലുള്ളതിനാല്‍ സ്വീകരിക്കരുതെന്നും മുതിര്‍ന്ന നേതാവ് നിലപാടെടുക്കുകയായിരുന്നു.

ഇത്തരമൊരു അവാര്‍ഡ് അവാര്‍ഡ് കമ്യൂണിസ്റ്റ് വിരുദ്ധമാകുമെന്നും സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവെച്ചു.

ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് നേതൃത്വം വിലയിരുത്തിയത്. കൂടാതെ, നിപ്പയും കോവിഡ് മഹാമാരിയും പ്രതിരോധിച്ചത് സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായിരുന്നു.

അതിനാല്‍ ഒരാളുടെ വ്യക്തിഗത മേന്മ എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന അന്തിമ നിലപാടിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിക്കുകയായിരുന്നു.

നിപ, കോവിഡ് 19 എന്നിവ നേരിടുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കാനും ഫലപ്രദമായി നേതൃത്വം നല്‍കിയെന്ന് വിലയിരുത്തിയാണ് 64ാമത് മാഗ്‌സസെ പുരസ്‌കാരത്തിന് കെ കെ ശൈലജയെ അവാര്‍ഡ് ഫൗണ്ടേഷന്‍ പരിഗണിച്ചത്.

ഏഷ്യയുടെ നോബല്‍ പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന മാഗ്‌സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള രാജ്യാന്തര ബഹുമതിയാണ്.

നിപ ബാധയും കോവിഡ് പകര്‍ച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെയാണ് ശാസ്ത്രീയമായ രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കുന്നത് എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. ശൈലജയെ പരിഗണിച്ചശേഷം ഫൗണ്ടേഷന്‍ രാജ്യത്തെ ഏതാനും പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു.

ശൈലജയുമായി ഫൗണ്ടേഷന്‍ പ്രതിനിധികള്‍ ഓണ്‍ലൈന്‍ ആശയവിനിമയം നടത്തി. പിന്നീട് ജൂലൈ അവസാനത്തോടെ അവാര്‍ഡ് വിവരം അറിയിച്ചു.

അന്താരാഷ്ട്ര ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ച് മുന്‍ മന്ത്രിക്ക് അയച്ച ഇമെയിലില്‍, അവാര്‍ഡ് സ്വീകരിക്കാനുള്ള അവളുടെ സന്നദ്ധത രേഖാമൂലം അറിയിക്കാന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

2022 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ അവാര്‍ഡുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്‍ ക്രമീകരിച്ചിരുന്നു.

പിന്നാലെ ശൈലജ പാര്‍ട്ടി നേതൃത്വത്തോട് വിവരം ധരിപ്പിച്ചു. ആദ്യം പച്ചക്കൊടി കാട്ടിയ നേതൃത്വം തീരുമാനം മാറ്റിയതിനെ തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു.

പാര്‍ട്ടി പച്ചക്കൊടി കാട്ടിയിരുന്നെങ്കില്‍ മാഗ്‌സസെ ലഭിക്കുന്ന ആദ്യ മലയാളി വനിതയായി ശൈലജ മാറുമായിരുന്നു. വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് മാഗ്‌സസെ പുരസ്‌കാരം നല്‍കുന്നത്.

ശൈലജ അവാര്‍ഡ് സ്വീകരിക്കുന്നതിനെ പാര്‍ട്ടി അനുകൂലിച്ചിരുന്നെങ്കില്‍, വര്‍ഗീസ് കുര്യന്‍, എം എസ് സ്വാമിനാഥന്‍, ബി ജി വര്‍ഗീസ്, ടി എന്‍ ശേഷന്‍ എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയായി അവര്‍ മാറുമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന് ഈ അവാര്‍ഡ് ലഭിക്കുന്നതും ആദ്യമായേനേ.

വിനോബ ഭാവെ, മദര്‍ തെരേസ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയ നേതാക്കളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും പേരിനൊപ്പം മുന്‍മന്ത്രിയുടെ പേരും ഇടംപിടിക്കുമായിരുന്നു.

Related posts

Leave a Comment