കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ്:യുഡിഎഫില്‍ പൊട്ടിത്തെറി

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍.

കെപിസിസി സര്‍ക്കുലര്‍ തെറ്റിച്ചാണ് മേയറെ തീരുമാനിച്ചതെന്ന് ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഇവര്‍ കെപിസിസിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി.

മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങള്‍ മറികടന്നാണെന്നും രഹസ്യ വോട്ടെടുപ്പ് നടത്തിയെന്നും ദീപ്തി ആരോപിച്ചിരുന്നു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ദീപ്തിയുടെ പരാതിയിലുണ്ട്. അതിനിടെ ഡെപ്യൂട്ടി മേയര്‍ പദവിയില്‍ കൂടിയാലോചന നടത്താത്തതില്‍ മുസ്ലിംലീഗ് ഇടഞ്ഞുനില്‍ക്കുകയാണ്. ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും.

Related posts

Leave a Comment