യുവാവിനെ വീട്ടുമുറ്റത്തിട്ട് കൊലപ്പെടുത്തിയ സംഭവം; കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതികൾ ഒളിവിൽ; ആറു പേർ കസ്റ്റഡിയിലായെന്ന് പോലീസ്

kola-soniആലപ്പുഴ: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട പ്രധാന പ്രതികൾ ഒളിവിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെയാണ് പോലീസിന് പിടികൂടാനാകാത്തത്.  അതേസമയം സംഭവവുമായി ബന്ധമുള്ള ആറുപേർ കസ്റ്റഡിയിലുള്ളതായാണ് സൂചന. പാതിരപ്പള്ളി അയ്യങ്കാളി ജംഗ്ഷന് സമീപം താമസിച്ചിരുന്ന പൂങ്കാവ് തട്ടങ്ങാട്ട് സോണിയെയാണ് കഴിഞ്ഞദിവസം വീട്ടിൽ നിന്നും വിളിച്ചിറക്കിയ സംഘം കൊലപ്പെടുത്തിയത്.

കേസിലെ മുഖ്യപ്രതിയായ യുവാവ് രണ്ട് കൊലപാതക കേസിലും പോലീസിനെ ആക്രമിച്ചകേസിലുമുൾപ്പെടെ പ്രതിയാണ്. പ്രദേശവാസിയായ യുവാവിനെ മർദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. വാക്കുതർക്കവുമായി ബന്ധപ്പെട്ട് സോണി നേരത്ത ഈ യുവാവിന് മർദിച്ചിരുന്നു.

ഇയാളും പോലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആലപ്പുഴ ഡിവൈഎസ്പി നോർത്ത്, സൗത്ത്  സിഐമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനുശേഷമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളുണ്ടാകുവെന്നാണ് സൂചന.

Related posts