കൊല്ലത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്നു സൂചന; കസ്റ്റഡിയിലുള്ള സുഹൃത്തിനെ ചോദ്യംചെയ്യുന്നു


കൊല്ലം: കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ നഗ്നമൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചതായി പോലീസ്.

കസ്റ്റഡിയിലുള്ള അഞ്ചൽ സ്വദേശി നാസു എന്നയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ പറഞ്ഞതനുസരിച്ചുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ഈസ്റ്റ് സിഐ പറഞ്ഞു.

നാസു വെളിപ്പെടുത്തിയ കാര്യങ്ങളിൽ പോലീസിന് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രഥമ ദൃഷ്ട്യാ ഇയാൾക്കെതിരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു. മങ്ങാട‌് ടികെഎംസി പൗർണമിനഗറിൽ വയലിൽപുത്തൻവീട്ടിൽ പ്രസന്നന്‍റെയും ധയമ്മയുടെയും മകളായ ഉമ പ്രസന്നൻ (32) ആണ് മരിച്ചത്.

ഉമയുടെ ഭർത്താവ് ബിജു മൂന്നുവ ർഷം മുന്പ് മരിച്ചു. ഇവരുടെ കുടുംബം മാമൂട് മാടകൻകാവ് വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

കർബല ജംഗ്ഷന് സമീപം കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിൽ പൂർണ നഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇവരുടെ അടിവസ്ത്രങ്ങളും മറ്റും സമീപത്തുതന്നെയുണ്ടായിരുന്നു.

തലയുടെ ഇടതുഭാഗത്തും നെഞ്ചിനുതാഴെയും മുറിവുകളേറ്റനിലയിലാണ് മൃതദേഹം കാണപ്പെട്ടത്.നാസുവുമായി ഒരാഴ്ചമുന്പ് റെയിൽവേ ക്വാർട്ടേഴ്സിലെത്തിയെന്നും അവിടെവ ച്ച് യുവതിക്ക് അപസ്മാരം വന്നതായും നാസു മൊഴിനൽകിയിരുന്നു.

യുവതിയുടെ മരണശേഷം ബ്ലേഡ് കൊണ്ട് അവരുടെ ശരീരത്തിൽ മുറിവ് ഉണ്ടാക്കിയതായും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു.

നേരത്തെ ലോട്ടറി വിൽപ്പന നടത്തിവന്ന ഉമ അടുത്തിടെ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന കൂടി നടത്തിവരികയായിരുന്നു.

ദിവസവും രാത്രി ഏഴിന് മുന്പ് ഇവർ വീട്ടിലെത്തിയിരുന്നതായി മാതാവ് ഉദയമ്മ പോലീസിന് മൊഴിനൽകി. 29ന് രാത്രിമുതലാണ് ഉമയക്കുറിച്ച് വിവരം ലഭിക്കാതിരുന്നത്.

ഫോൺ വിളിക്കുന്പോൾ മറ്റാരുടെയോ ശബ്ദമാണ് കേൾക്കാനായതെന്നും മാതാവ് പറഞ്ഞു. ബന്ധുവീടുകളിൽ തിരക്കിയെങ്കിലും കണ്ടെത്താനാവാത്തതിനെതുടർന്ന് കുണ്ടറ പോലീസിൽ പരാതിനൽകുകയായിരുന്നു.

പുതുവത്സരനാളിൽ കൊട്ടിയം പോലീസ് നടത്തിയ വാഹനപരിശോധനക്കിടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട നാസുവിനെ പോലീസ് ചോദ്യം ചെയ്തതോടെ ഇയാളുടെ കൈയിലുള്ള ഫോണിനെക്കുറിച്ച് വിവരം ലഭിച്ചത്.

ഇത് കളഞ്ഞുകിട്ടിയതാണെന്ന് പോലീസിനോട് പറഞ്ഞു. ഈ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ പോലീസ് ഫോണിൽ ഉണ്ടായിരുന്ന ഉമയുടെ മാതാവിന്‍റെ നന്പറിൽ പോലീസ് വിളിച്ചു ചോദിച്ചപ്പോഴാണ് ഉമയെ കാണാതായ വിവരമറിഞ്ഞത്.

തുടർന്ന് കേസെടുത്ത കുണ്ടറ പോലീസിന് ഫോൺ കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെയാണ് നാസുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ബലപ്രയോഗം നടത്തിയതിന്‍റെ സൂചനകളൊന്നും മൃതദേഹത്തിലില്ലെന്നാണ് സൂചന. പല ഭാഗങ്ങളും അഴുകിയനിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

മൃതദേഹത്തിന് സമീപത്തുനിന്ന് യുവതിയുടെ ബാഗും കണ്ടെത്തിയിരുന്നു. ഇതിൽ തിരിച്ചറിയൽ കാർഡ്, ഡയറി, കുട, ഫോട്ടോകൾ, സൗന്ദര്യവർധ ക വസ്തുക്കളും ഉണ്ടായിരുന്നു.

യുവതിയുടെ മറ്റ് വസ്ത്രങ്ങൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.കഴിഞ്ഞദിവസം രാത്രിയിൽ ദുർഗന്ധം വന്നതിനെതുടർന്ന് രണ്ട് യുവാക്കളാണ് ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ട് പോലീസിൽ വിവരമറിയിച്ചത്.

Related posts

Leave a Comment