മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർക്ക ഷെയ്ഡ് താങ്ങി നിർത്തിയിരിക്കുന്ന തൂണ് തകർന്നനിലയിൽ

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടത്തിലെ വാർക്ക ഷെയ്ഡ് താങ്ങിനിർത്തിയിരിക്കുന്ന തൂണിന്‍റെ അടിഭാഗം തകർന്ന നിലയിൽ.
ആശുപത്രിയിലെ ഗാസ്ട്രോളജി ഒപി വിഭാഗത്തിനു സമീപത്തുകൂടി ഡിസിഎച്ച് ലാബിലേക്ക് പോകുന്നിടത്തെ വാർക്ക ഷെയ്ഡാണ് കാലപ്പഴക്കത്തെത്തുടർന്ന് തൂണ് മുഖേന താങ്ങിനിർത്തിയിരിക്കുന്നത്.

ഈ തൂണ് പലഭാഗത്തും ഇളകിയും തറയോട് ചേർന്നു നിൽക്കുന്ന ഭാഗം തകർന്ന നിലയിലുമാണ്. കാലപ്പഴക്കത്തെത്തുടർന്ന് അപകടകരമായ സാഹചര്യത്തിലാണ് ഇപ്പോൾ കെട്ടിടത്തിന്‍റെ ഷെയ്ഡ് നിലകൊള്ളുന്നത്. ദിവസവും നൂറുകണക്കിന് രോഗികളാണ് ഇതുവഴി അടുത്തുള്ള ലാബിലേക്കും കാർഡിയോളജി വിഭാഗത്തിലേക്കും പോകുന്നത്.

തൂണ് ഇളകിയിരിക്കുന്നതറിയാതെ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ ഷെയ്ഡിന്‍റെ താഴെ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് പതിവാണ്. ഇളകിയ തൂണുകൾ മാറ്റിസ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമുണ്ട്.

ഈ കെട്ടിട്ടത്തിന്‍റെ കാലപ്പഴക്കംമൂലം കെട്ടിടത്തിന്‍റെ പുറംഭാഗത്ത് വാർക്ക പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ തുരുമ്പെടുത്തിരിക്കുന്നത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തുനിന്നു നോക്കിയാൽ കാണാവുന്നതാണ്. ഇവിടെയാണ് സർജറി, ഗാസ്ട്രോളജി, റുമറ്റോളജി തുടങ്ങിയ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്.

Related posts

Leave a Comment