മന്ത്രി പി. രാജീവിന്‍റെ വൈക്കത്തെ കൃഷിയിടത്തിൽ വിളഞ്ഞ ജൈവ പച്ചക്കറി വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന്

വൈക്കം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്‍റെ പദ്ധതികൾ ഒന്നുചേർന്നപ്പോൾ മന്ത്രി പി. രാജീവിന്‍റെ വൈക്കത്തെ കൃഷിയിടത്തിൽ വിളഞ്ഞത് നൂറുമേനി.പി. രാജീവിന്‍റെ വൈക്കത്തെ രണ്ട് ഏക്കറോളം വരുന്ന പുരയിടത്തിലാണ് സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം, ആത്മ, സ്റ്റേറ്റ് ഹോട്ടൽ മിഷൻ, കേരലക്ഷാവാരം പദ്ധതി എന്നിവയുടെ സംയോജനഫലമായി 100 മേനി വിളവ് നേടിയത്.

കൃഷിയിടത്തിൽ ജൈവവളങ്ങൾ ഉപയോഗിച്ച് വിളയിച്ച ഉത്പന്നങ്ങൾ വൈക്കം ടൗൺ ഗവൺമെന്‍റ് എൽപി സ്കൂളിലെ ഉച്ചഭക്ഷണം തയാറാക്കാൻ മന്ത്രി സ്കൂൾ അധികൃതർക്കു കൈമാറി. ഓപ്പൺ പ്രസിഷൻ ഫാമിംഗ് എന്ന നൂതന കാർഷകരീതി ഇവിടെ അവലംബിച്ചിട്ടുണ്ട്. വെണ്ടമുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്ലവർ എന്നിവയും കൂടാതെ സ്നോ വൈറ്റ് എന്ന കുക്കുമ്പർ വെറൈറ്റിയുടെ ആത്മ ഡെമോൺസ്ട്രേഷനും ഇവിടെ നടത്തുന്നുണ്ട്.

സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷന്‍റെ ഭാഗമായി വീഡ് മാറ്റ് ഇവിടെ ഡെമോൺസ്ട്രേഷനും കേരരക്ഷാവാരത്തിന്‍റെ ഭാഗമായി തെങ്ങു സംരക്ഷണ പദ്ധതിയും ഇവിടെ സംയോജിപ്പിച്ചിട്ടുണ്ട്. ഓപ്പൺ പ്രിസിഷൻ ഫാമിംഗിന് നൂതന കൃഷി രീതിയിൽ ആവശ്യത്തിന് വെള്ളം, ആവശ്യത്തിന് വളം എന്ന തരത്തിൽ സംരക്ഷിത മാർഗത്തിലൂടെയാണ് പച്ചക്കറികൾ വളർത്തിക്കൊണ്ടുവരുന്നത് .

വൈക്കം ബ്ലോക്ക് പ്രസിഡന്‍റ് കെ.കെ. ശശികുമാർ, വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ആത്മ പ്രോജക്ട് ഡയറക്ടർ മിനിജോർജ്, ഡെപ്യൂട്ടി ഡയറക്ടർമാരായ റെജിമോൾ, ഡോ. അനിസ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. രാജശേഖരൻ, സോണി സണ്ണി, ഗീത പുരുഷൻ, ഡി. രഞ്ജിത്ത് കുമാർ, ഗിരിജ കുമാരി, നഗരസഭാ കൗൺസിലർമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ മെയ്സൺ മുരളി, ലിഡ, ആശ, നിമിഷ, സിജി, രമ്യ, സുമോൾ, സരിത, ജനപ്രതിനിധികൾ, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment