പരീക്ഷ ജയിച്ചു; പിതാവ് വാക്കും പാലിച്ചു;  ഇസ്ഹാഖിന്‍റെ യാത്ര ഇനി കുതിരപ്പുറത്ത്


എടക്കര: വിലകൂടിയ ആഢംബര ബൈക്കിൽ ചീറിപ്പായാനും മേനി കാട്ടാൻ ഐഫോണ്‍ ഉപയോഗിക്കാനും ആഗ്രഹം കാണിക്കുന്ന കുട്ടികളിൽനിന്ന് വ്യത്യസ്തനാവുകയാണ് മാമാങ്കരയിലെ ഇസ്ഹാഖ് എന്ന പതിനഞ്ചുകാരൻ.

പ്രകൃതിയോടിണങ്ങി കൃഷിയോടും വളർത്തുമൃഗങ്ങളോടും അലങ്കാര മത്സ്യം വളർത്തുന്നതിനോടും താൽപര്യം കാട്ടുന്ന ഇസ്ഹാഖ് തികച്ചും ആധുനിക യുവതലമുറയിൽ നിന്നു വ്യത്യസ്തനാവുകയാണ്.

ഇസഹാഖിനേറെയിഷ്ടം കുതിര സവാരിയാണ്. പഠനത്തിൽ പിന്നാക്കം പോകരുതെന്ന ഉദ്യേശത്തിൽ പത്താം ക്ലാസിൽ മികച്ച വിജയം നേടിയാൽ കുതിരയെ വാങ്ങി നൽകാമെന്ന് പിതാവ് കാഞ്ഞിരംപറ്റ അബ്ദുൾജലീൽ മകനു വാക്കുനൽകിയിരുന്നു.

എസ്എസ്എൽസി ഫലം വന്നപ്പോൾ ഇസ്ഹാഖ് വിജയം നേടുകയും ചെയ്തു. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെങ്കിലും പിതാവ് ജലീൽ പറഞ്ഞ വാക്കുപാലിച്ചു.

ഇസ്ഹാഖിനായി ജലീൽ ചുറുചുറുക്കുള്ള ഒരു കുതിരയെ വാങ്ങി നൽകി. കുതിരപ്പുറത്തേറിയുള്ള സവാരി ഇസ്ഹാഖിനൊപ്പം മാമാങ്കരയിലെ ജനങ്ങളും ആസ്വദിക്കുകയാണിപ്പോൾ.

Related posts

Leave a Comment