ചിറ്റൂർ: വേനൽമഴയും കനാൽവെള്ളവും ലഭിക്കാതായതോടെ കുഴൽകിണർ വെള്ളത്തിൽ ഞാറിനു വിത്തുപാകി കർഷകൻ. നല്ലേപ്പിള്ളി നരിച്ചിറ പാടശേഖര സമിതിയിലെ കർഷകനാണ് 150 ദിവസത്തിനുള്ളിൽ വളർച്ചയെത്തുന്ന ഭദ്ര ഇനത്തിൽപ്പെട്ട വിത്തുപാകിയത്. ഒരുമാസത്തിനകം ഞാറ് പറിച്ചുനട്ടാൽ നാലുമാസത്തിൽ വിളവെടുപ്പിനു പാകമാവും.
വെള്ളനെല്ല് കൃഷിയിറക്കിയാൽ സപ്ലൈകോ അധികൃതർ ക്വിന്റലിന് രണ്ടുകിലോ കുറയ്ക്കുമെന്നതാണ് മട്ടനെല്ലിനെ ആശ്രയിക്കാൻ കാരണം. സമയോചിതമായി കൃഷിയിറക്കിയില്ലെങ്കിൽ കൊയ്ത്താവുന്ന സമയത്ത് പന്നികൂട്ടശല്യം കൂടുതലാവും. അതുകൊണ്ടാണ് കുഴൽകിണർ വെള്ളത്തെ ആശ്രയിച്ച് വിത്തുപാകിയതെന്നു കർഷകൻ പറയുന്നു.
