സുശാന്തും മുന്‍ മാനേജര്‍ ദിഷാ സാലിയനും തമ്മില്‍ ഉണ്ടായിരുന്നത് അടുത്ത ബന്ധം ! ഇരുവരുടെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്; സുശാന്തിന്റെയും ദിശയുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സൂചന…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും സജീവമാണ്. സുശാന്തും മുന്‍ സെക്രട്ടറി ദിഷ സാലിയനും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്ന് വെളിവാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഇരുവരും മരണമടയുന്നതിന് ഒരു മാസം മുമ്പ് വരെ ഇരുവരും വാട്്‌സ് ആപ്പ് ചാറ്റ് നടത്തിയിരുന്നുവെന്നാണ് വിവരം. സുശാന്തും ദിഷയും തമ്മില്‍ മുമ്പ് ഒരു പ്രാവശ്യം മാത്രമാണ് പരസ്പരം കണ്ടതെന്ന വാദം നിലനില്‍ക്കെയാണ് ഇരുവരുടെയും അടുപ്പം വെളിവാക്കുന്ന വാ്ട്‌സ്ആപ്പ് ചാറ്റ് പുറത്തു വന്നിരിക്കുന്നത്.

ജൂണ്‍ ആദ്യം ഒരാഴ്ചത്തെ വ്യത്യാസത്തിലായിരുന്നു രണ്ടുപേരും ആത്മഹത്യ ചെയ്തത്. ഇരുവരും ഏപ്രില്‍ മാസം വരെ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ചാറ്റ്. ഒരു ഭക്ഷ്യ എണ്ണയുടെ പരസ്യക്കരാറുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനായിരുന്നു സുശാന്തിനെ ദിഷ ബന്ധപ്പെട്ടത്.

അതിന്റെ വിവരം ശേഖരിക്കാന്‍ സുശാന്ത് ആവശ്യപ്പെടുകയും ചെയ്തു. അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പബ്ജിയുടെ ഡിജിറ്റല്‍ പ്രചരണവുമായി ബന്ധപ്പെട്ട കാര്യത്തിനും ദിഷ സുശാന്തിനെ ബന്ധപ്പെട്ടിരുന്നു. ഇതിന് വീഡിയോയുടെ സ്‌ക്രിപ്റ്റ് താരം ചോദിച്ചു. ഇതിന് പുറമേ ആരാധകരുമായി ഫോണില്‍ സംവദിക്കുന്ന ഒരു പ്രമോഷണല്‍ പരിപാടിയുടെ കാര്യവും ഇരുവരും ചര്‍ച്ച ചെയ്തു.

എന്നാല്‍ സുശാന്തിന്റെയും ദിഷയുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്ന്് കഴിഞ്ഞ ദിവസം ദിഷയുടെ പിതാവ് സതീഷ് സാലിയാന്‍ പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നും അത് ഒരു മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന കൂടിക്കാഴ്ചയായിരുന്നു എന്നുമാണ് സതീഷ് പറഞ്ഞത്.

ജൂണ്‍ എട്ടിനായിരുന്നു കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍ ദിഷയെ കണ്ടെത്തിയത്. ജൂണ്‍ 14 ന് സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ ദുശാന്തിനെയും കണ്ടെത്തി. രണ്ടു മരണവും തമ്മില്‍ ബന്ധമുണ്ടെന്ന് അന്ന് മുതല്‍ ആരോപണവും ഉയര്‍ന്നു. ദിഷയുടെ മരണത്തിന് പിന്നിലെ അന്വേഷണം സുശാന്തിന്റെ മരണത്തിന് പിന്നിലെ രഹസ്യങ്ങളും പുറത്തു കൊണ്ടുവരുമെന്നായിരുന്നു പ്രമുഖരായ ചിലര്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇരുവരുടെയും ചാറ്റിംഗിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

Related posts

Leave a Comment