ലെവർകൂസനു റിക്കാർഡ്

ലെവർകൂസൻ: സീസണിൽ ആദ്യമായി പ്ലെയിംഗ് ഇലവണിൽ ഇടം നേടിയ പാട്രിക് ഷിക്കിന്‍റെ ഹാട്രിക്കിൽ ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേർ ലെവർകൂസൻ 4-0ന് ബോച്ചെമിനെ തോൽപ്പിച്ചു. ജയത്തോടെ പുതിയൊരു റിക്കാർഡും കുറിച്ചാണു സാബി അലോസൊയുടെ ലെവർകൂസൻ ക്രിസ്മസ് അവധിക്ക് കടക്കുന്നത്.

ഈ സീസണിൽ തോൽവി അറിയാതെയുള്ള 25-ാമത്തെ മത്സരമാണ് അലോൻസോ പരിശീലിപ്പിക്കുന്ന ലെവർകൂസൻ സ്വന്തമാക്കിയത്. 1982-83 സീസണിൽ ഹാംബർഗ് നേടിയ 24 മത്സരങ്ങളുടെ റിക്കാർഡാണു ലെവർകൂസൻ തകർത്തത്. ഈ സീസണിൽ ലെവർകൂസന് 22 ജയവും മൂന്നു സമനിലയുമാണുള്ളത്.

ലീഗിൽ 16 മത്സരങ്ങളിൽ 13 ജയവും മൂന്നു സമനിലയുമായി 42 പോയിന്‍റുള്ള ലെവർകൂസൻ ഒന്നാം സ്ഥാനത്താണ്.

ജയത്തോടെ ബയേണ്‍

ബയേണ്‍ മ്യൂണിക് 2-1നു വൂൾവ്സ്ബർഗിനെ തോൽപ്പിച്ചു. 15 കളിയിൽ 38 പോയിന്‍റുള്ള ബയേണ്‍ രണ്ടാം സ്ഥാനത്താണ്. ഈ മത്സരത്തോടെ ബുണ്ടസ് ലിഗയിൽ ക്രിസ്മസ് അവധിക്കു തുടക്കമായി. ഇനി ജനുവരി 13ന് അവധിക്കുശേഷമുള്ള മത്സരങ്ങൾ നടക്കും.

Related posts

Leave a Comment