ഇഷ്ടം പിടിച്ചുവാങ്ങേണ്ടതോ..! പ്രണയാഭ്യര്‍ ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

ambiliകൊച്ചി/തൃപ്പൂണിത്തുറ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു യുവാവ് വിദ്യാര്‍ഥിനിയെ കോളജില്‍നിന്നു മടങ്ങി വരുന്ന വഴി വീടിനുസമീപം വച്ചു വാക്കത്തികൊണ്ടു വെട്ടി. ഉദയംപേരൂര്‍ പത്താംമൈലില്‍ ഇടമലയില്‍ രംഗന്‍ ഹൈമാവതി ദമ്പതികളുടെ മകള്‍ അമ്പിളി (20) ക്കാണു വെട്ടേറ്റത്. വലതു കൈത്തണ്ടയിലും വലതുതോളിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു നോര്‍ത്ത് സപെഷലിസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അയല്‍വാസിയായ ഉദയംപേരൂര്‍ കീഴുതോട്ടില്‍ അമല്‍ മണി (26) യെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകുന്നേരം 3.30ന് ഉദയംപേരൂര്‍ പത്താമൈലിലായിരുന്നു സംഭവം. തലയോലപറമ്പ് ഡിബി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അമ്പിളി.

അമ്പിളിയുടെ വീടിനുസമീപത്തു കാത്തു നിന്ന അമല്‍ വാക്കത്തികൊണ്ടു വെട്ടി പരിക്കേല്പ്പിക്കുകയായിരുന്നു. നാട്ടുകാരാണ് അമലിനെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.പ്രണയാഭ്യര്‍ഥനയുമായി മാസങ്ങളോളം വിദ്യാര്‍ഥിനിയുടെ പുറകെ നടന്നു ശല്യം ചെയ്തിരുന്ന അമലിനെതിരേ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്നു വനിത സെല്ലില്‍ പരാതി നല്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനില്‍ അമലിനെ വിളിച്ചു വരുത്തി താക്കീത് ചെയ്യുകയുംചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകില്ലെന്നു പറഞ്ഞ അമല്‍ പീന്നീടും അമ്പിളിയെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Related posts