ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും നീ എന്നെ ബഹുമാനിക്കുന്നുണ്ടോ ?കിടക്ക പങ്കിടാന്‍ ക്ഷണിച്ച സംവിധായകനോട് മധുരമായി പ്രതികാരം വീട്ടി യുവനടി

d600കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യങ്ങളാണ് സിനിമയുടെ പിന്നാമ്പുറത്ത്് നടക്കുന്നതെന്ന് അടുത്തിടെ പല നടിമാരും വെളിപ്പെടുത്തിയിരുന്നു. അവസരങ്ങള്‍ക്കു വേണ്ടി സംവിധായകരുടെയും നായകന്മാരുടെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന നടിമാരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് സമൂഹം ശ്രവിച്ചത്.

തെലുങ്ക് നടി മാധവി ലത തനിക്കുണ്ടായ അത്തരം അനുഭവത്തെപ്പറ്റിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരു സംവിധായകനില്‍ നിന്ന് തനിക്ക് ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നതെന്ന് നടി വെളിപ്പെടുത്തി. നടിയാകണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നെന്നു മാധവി ലത പറയുന്നു. ഒടുവില്‍ വീട്ടുകാരെ ധിക്കരിച്ച് വീടുവിട്ടിറങ്ങി ഹൈദരാബാദിലെത്തി. അതും ഒറ്റയ്ക്ക്്.

”പിന്നീടുള്ള രണ്ടു വര്‍ഷം സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി മുട്ടാത്ത വാതിലുകളില്ല. അങ്ങനെ  രണ്ടുവര്‍ഷത്തിനു ശേഷം ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടക്കത്തില്‍ സംവിധായകനും നിര്‍മാതാവുമെല്ലാം നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയത്. എന്നാല്‍ ഒരു ദിവസം സംവിധായകന്‍ തനിസ്വരൂപം പുറത്തെടുത്തു. എന്റെ അടുക്കല്‍ വന്നിട്ട് നമുക്ക് ‘നല്ല’ സുഹൃത്തുക്കളാകാം അല്ലേ? എന്നു ചോദിച്ചു ആദ്യം എനിക്കതിന്റെ അര്‍ത്ഥം മനസ്സിലായില്ല. നമ്മള്‍ ഇപ്പോള്‍ തന്നെ നല്ല സുഹൃത്തുക്കളാണല്ലോ എന്ന് ഞാന്‍ ചോദിച്ചു. അതല്ല, ഞാന്‍ ചോദിച്ചതിനെ കുറിച്ച് നന്നായി ചിന്തിയ്ക്കൂ എന്ന് അയാള്‍ പറഞ്ഞു. പിന്നീടാണ് എനിക്കതിന്റെ അര്‍ത്ഥം മനസ്സിലായത്. പറ്റില്ല എന്ന് അപ്പോള്‍ തന്നെ പറഞ്ഞു.” മാധവി പറയുന്നു.

അതിനുശേഷം സംവിധായകന്‍ പ്രതികാരം ചെയ്യാന്‍ തുടങ്ങിയെന്നാണ് നടി പറയുന്നത്. കാരവാനില്‍ നിന്നും ഹോട്ടലില്‍ നിന്നും തന്നെ പുറത്താക്കിയെന്നും മരത്തിന്റെ ചുവട്ടിലിരുന്നാണ് മേക്കപ്പിട്ടതെന്നും പറയുന്ന  നടി അമ്മയെ സെറ്റില്‍ ഒപ്പം കൂട്ടാന്‍ അനുവദിച്ചില്ലെന്നും പറയുന്നു. സഹസംവിധായകരില്‍ നിന്നുവരെ വളരെ മോശമായ പെരുമാറ്റമാണുണ്ടായത്. സെറ്റിലുണ്ടായിരുന്ന 55 ദിവസവും തന്നെ പീഡിപ്പിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ മത്സരിച്ചുവെന്നും നടി പറയുന്നു. അച്ഛന്റെ വേഷം ചെയ്തിരുന്ന നടന്‍ പോലും അശ്ലീലം നിറഞ്ഞ വാക്കുകളാണ് തന്നോട് സംസാരിച്ചിരുന്നതെന്നും നടി വ്യക്തമാക്കുന്നു.

ഒടുവില്‍ പന്ത് തന്റെ കോര്‍ട്ടില്‍ വന്നെന്നും നടി പറയുന്നു. അധ്യാപകദിനത്തില്‍ താന്‍ ആ സംവിധായകന് ആശംസകള്‍ അറിയിച്ചപ്പോള്‍ അയാള്‍ ഞെട്ടിപ്പോയെന്നും നടി പറയുന്നു. ഇത്രയൊക്കെ പീഡിപ്പിച്ചിട്ടും നീ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നായിരുന്നു അയാള്‍ അന്ന് എന്നോട് ചോദിച്ചത്. അതെ സര്‍, നിങ്ങളാണ് എന്റെ ഗുരു എന്ന് ഞാന്‍ പറഞ്ഞു. അന്ന്  വൈകുന്നേരം അദ്ദേഹത്തിന്റെ സഹ സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞു, സംവിധായകനെ വിളിച്ച് ഒരു സോറി പറഞ്ഞാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം മുന്നിലെത്തും എന്ന്. പക്ഷെ താന്‍ അതിനു  തയ്യാറല്ലായിരുന്നുവെന്ന് മാധവി ലത പറയുന്നു.

Related posts