ഇത്തരം നാടകങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാവും ! സീമയുടെ സിനിമാ അഭിനയത്തിനെതിരേ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന

പബ്ജി കാമുകനൊപ്പം ജീവിക്കാന്‍ നാലുമക്കളുമായി പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെതിരേ ഭീഷണിയുമായി രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ് സേന.

യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനിരേ എംഎന്‍എസ് നേതാവ് അമേയ ഖോപ്കറാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഇത്തരം നാടകങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഖോപ്കര്‍ മുന്നറിയിപ്പു നല്‍കി.

പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഇടമില്ല എന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നതായും അമേയ ഖോപ്കര്‍ വിശദീകരിച്ചു.

എംഎന്‍എസ് നേതാവ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഇടമില്ല. ഈ നിലപാടില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു.

പാക്കിസ്ഥാനില്‍ നിന്നുള്ള സീമ ഹൈദര്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. അവര്‍ ഐഎസ്‌ഐയുടെ ഏജന്റാണെന്നു പോലും ഇടയ്ക്കു കേട്ടിരുന്നു. സിനിമയില്‍ പ്രശസ്തി നേടുന്നതിനായി, ചിലര്‍ അവരെ നടിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

ഇതുപോലുള്ള വഞ്ചകന്‍മാരായ നിര്‍മാതാക്കള്‍ക്ക് ലജ്ജയില്ലേ ? ഇത്തരം നാടകങ്ങള്‍ക്ക് എത്രയും വേഗം വിരാമമിടുക. അല്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങുക’ അമേയ ഖോപ്കര്‍ പറഞ്ഞു.

നോയിഡയില്‍ നിന്നുള്ള ചലച്ചിത്ര നിര്‍മാതാവായ അമിത് ജാനിയാണ്, സീമ ഹൈദറിന്റെ പ്രണയകഥ പ്രമേയമാക്കി സിനിമ നിര്‍മിക്കുന്നത്.

‘കറാച്ചി ടു നോയിഡ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സീമ ഹൈദറും അഭിനയിക്കുന്നുണ്ട്.

മുപ്പതുകാരിയായ സീമ ഹൈദര്‍, ഇരുപത്തിരണ്ടുകാരനായ സച്ചിന്‍ മീണ എന്ന യുവാവുമായി പബ്ജി കളിക്കുന്നതിനിടെയാണ് പ്രണയത്തിലായത്. തുടര്‍ന്ന് ഇവര്‍ സച്ചിനെ തേടി ഇന്ത്യയിലെത്തുകയായിരുന്നു.

ഇതിനിടെ, സീമയെ ഇന്ത്യയിലേക്ക് കടന്നതിന് അറസ്റ്റ് ചെയ്തിരുന്നു. സീമയ്ക്ക് അഭയം നല്‍കിയ കുറ്റത്തിന് സച്ചിനെയും പിതാവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഏതാനും ദിവസം വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തശേഷം ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു.

സൗദിയില്‍ ജോലി ചെയ്യുന്ന സീമയുടെ ഭര്‍ത്താവ് അവരെ തിരികെ കൊണ്ടുപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും, സച്ചിന്റെ ഭാര്യയായി ഇന്ത്യയില്‍ ജീവിക്കാനാണ് ഇഷ്ടമെന്ന നിലപാടിലാണ് സീമ.

Related posts

Leave a Comment