അദ്ദേഹം ഒരു സിഗരറ്റൊക്കെ വലിച്ച് നില്‍ക്കും…അപ്പോള്‍ അംബിക പറയുമായിരുന്നു ഉള്ള പ്രേമമൊക്ക പോയെന്ന്;സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…

കരുത്തുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു സുകുമാരന്‍. 1973ല്‍ നിര്‍മ്മാല്യം എന്ന ചിത്രത്തിലെ അപ്പു എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്.

വളരെപ്പെട്ടെന്നു തന്നെ സുകുമാരന്‍ മലയാള സിനിമയില്‍ ജ്വലിക്കുന്ന താരമായി. എന്നും നിലപാടുകളുണ്ടായിരുന്ന സുകുമാരന്റെ സ്വഭാവം
സിനിമയിലെ നട്ടെല്ലുള്ള അഭിനേതാവ് എന്നുള്ള വിശേഷണം അദ്ദേഹത്തിനു നേടിക്കൊടുത്തു.

അതേ സമയം സുകുമാരന്‍ വിടവാങ്ങിയിട്ട് 24 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സുകുമാരനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

നടനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെ പേരാണ്.

നടന്റെ വിയോഗത്തിന് ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മല്ലികാ സുകുമാരന്റെ ഒരു പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അദ്ദേഹം വിടപറഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും സുകുവേട്ടന്‍ ഇല്ലെന്നുള്ള തോന്നല്‍ ഉണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്. തങ്ങളുടെ വീട്ടിലെ സംസാര വിഷയമാണ് അദ്ദേഹമെന്നും താരം പറയുന്നു. റെഡ് എഫ്എമ്മനിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

കൂടാതെ അദ്ദേഹത്തിന്റെ രസകരമായ ഓര്‍മകളും പങ്കുവെയ്ക്കുന്നുണ്ട്. പ്രേമഗാനം അഭിനയിക്കാന്‍ അദ്ദേഹത്തിന് വളരെ സങ്കടമായിരുന്നു എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

ഒരു രസകരമയ സംഭവവും മല്ലിക പങ്കുവെച്ചിരുന്നു. ജോഷി സാര്‍ സംവിധാനം ചെയ്ത ശരം എന്ന ചിത്രത്തില്‍ പ്രണയഗാനം. അംബിക വളരെ റൊമാന്റിക്കായി പാട്ടൊക്കെ പാടി നടന്ന് അടുത്ത് ചെന്നു.

അദ്ദേഹം ഒരു സിഗരറ്റൊക്കെ വലിച്ച് നില്‍ക്കും…അപ്പോള്‍ അംബിക പറയുമായിരുന്നു ഉള്ള പ്രേമമൊക്ക പോയെന്ന്. ഇത് അദ്ദേഹത്തിനോടു തമാശയ്ക്ക് പറയുമായിരുന്നു.

പ്രേമഗാനത്തിലെ കൊഞ്ചലൊക്ക അഭിനയിക്കാന്‍ അദ്ദേഹത്തിന് നല്ല ബുദ്ധിമുട്ടാണ്. അത് ആദ്യമേ തന്നെ പറയുമായിരുന്നു. സുകുവേട്ടന്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും മല്ലിക സുകുമാരന്‍ അദ്ദേഹത്തിന്റെ ഓര്‍മ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

കാരണം അദ്ദേഹം എപ്പോഴും ഞങ്ങളുടെ വീട്ടിലെ ഒരു സംസാര വിഷയമാണ്. പ്രത്യേകിച്ച് മക്കള്‍ രണ്ട് പേരും കൂടി സംസാരിക്കുമ്പോള്‍. അദ്ദേഹത്തിന്റ ആക്ഷന്‍സും മറ്റും കാണിക്കും.

അതുപോലെ തന്നെ സുകുവേട്ടന്‍ എപ്പോഴും ഞങ്ങളുടെ ഇടയില്‍ സംസാര വിഷയമാണെന്നും മല്ലികാ സുകുമാരന്‍ പറയുന്നു.

Related posts

Leave a Comment