പാലാ ഭാഗത്ത് എവിടെ വന്നാലും എന്നായെങ്കിലും സഹായം വേണമോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ വിളിയെത്തും! പാലായിലെ വീട്ടിലെത്തി മാണിസാറിന് വിടചൊല്ലി മമ്മൂട്ടി

പ്രായത്തെ അതിജീവിച്ച് ഊര്‍ജസ്വലതയോടെ മുന്നേറിയിരുന്ന നേതാവായിരുന്നു കെ. എം. മാണിയെന്ന് മമ്മൂട്ടി. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനും കേരളത്തിന്റെ പൊതുരംഗത്തിനാകെയും വലിയ നഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു. കെ. എം. മാണിയെ അവസാനമായി കാണാന്‍ പാലായിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

പാലാ ഭാഗത്ത് എവിടെ വന്നാലും അദ്ദേഹത്തിന്റെ വിളി വരും. എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിക്കും. അതുപോലെ കരുതലായിരുന്നു അദ്ദേഹത്തിന് ഓരോരുത്തരോടും. മമ്മൂട്ടി പറഞ്ഞു. ജോസ് കെ. മാണിയെയും കെ. എം. മാണിയുടെ ഭാര്യ കുട്ടിയമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

Related posts