മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടി പാതിരാത്രിയില്‍ യുവാവ് വീട്ടിലെത്തി ! ആകെ വിരണ്ടു പോയ യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചു; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍

ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടി പാതിരാത്രിയില്‍ യുവാവ് വീട്ടിലെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം അന്വേഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചടയമംഗലം സുന്ദരിമുക്കില്‍ ലിജിന്‍ നിവാസില്‍ ലിജിന്‍ ബാബു(24), ആക്കല്‍ രമ്യാഭവന്‍ രാജേഷ്(19) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെറയവെളിനല്ലൂര്‍ ആക്കലാണ് സംഭവമുണ്ടായത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയുടെ വീട്ടില്‍ രാത്രി ലിജിന്‍ ബാബു എത്തി ശല്യപ്പെടുത്തി. യുവതി വിവരം ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. ഇദ്ദേഹം പറഞ്ഞതനുസരിച്ച് പ്രാദേശിക നേതാവ് ദീപു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. ഇതിനിടെ ലിജിന്‍ സഹോദരന്‍ നിതിനെ വിളിച്ചു വരുത്തി. സഹോദരങ്ങളും രാഗേഷും ചേര്‍ന്ന് ദീപുവിനെ ആക്രമിച്ചു.

വിവരം അറിഞ്ഞെത്തിയ പൂയപ്പള്ളി പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തു. നിതിന്‍ ഒളിവിലാണ്. വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ശല്യപ്പെടുത്തിയതിനും തടയാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു ഇവര്‍ക്കെതിരെ കേസെടുത്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related posts