ടോപ് സിറ്റി മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി ഒന്നാം സ്ഥാനത്ത്. എവേ ഗ്രൗണ്ടില്‍ അരങ്ങേറിയ 33-ാം റൗണ്ട് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി 1-0ന് ബേണ്‍ലിയെ കീഴടക്കിയതോടെയാണിത്.

അഞ്ചാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിന്‍റെ വകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിയുടെ ജയം കുറിച്ച ഗോള്‍. ജെറെമി ഡോക്കുവിന്‍റെ അസിസ്റ്റിലായിരുന്നു ഗോള്‍ പിറന്നത്. തോല്‍വിയോടെ ബേണ്‍ലി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍നിന്ന് തരംതാഴ്ത്തപ്പെട്ടു. അടുത്ത സീസണില്‍ ബേണ്‍ലി ഇഎഫ്എല്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കും.

പ്രീമിയര്‍ ലീഗ് പോയിന്‍റ് ടേബിളില്‍ 200 ദിനം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ആഴ്‌സണല്‍ എഫ്‌സിയെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി പിന്തള്ളി. കഴിഞ്ഞ മത്സരത്തില്‍ ആഴ്‌സണലിനെ കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീട പോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്ക് എത്തിച്ചത്.

നേടിയ ഗോളില്‍ ഒന്നാമത്
ലീഗില്‍ 33 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിക്കും ആഴ്‌സണല്‍ എഫ്‌സിക്കും 70 പോയിന്‍റ് വീതമാണ്. ഇരുടീമിനും 21 ജയവും ഏഴ് സമനിലയും. ഗോള്‍ വ്യത്യാസത്തിലും +37 ഇരുടീമും തുല്യതയില്‍. പോയിന്‍റ്, ഗോള്‍ വ്യത്യാസം എന്നിവയില്‍ തുല്യരായതിനാല്‍ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നത് നേടിയ ഗോള്‍ കണക്കിലൂടെ. നേടിയ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് (66) ആഴ്‌സണലിനേക്കാള്‍ (63) മുന്നില്‍.

Related posts

Leave a Comment