വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ എനിക്ക് സ്‌പോട്ടില്‍ അടി കിട്ടിയേനെ ! അന്ന് രോഹിണി കരയാനുള്ള കാരണം താനെന്ന് വെളിപ്പെടുത്തി മണിയന്‍പിള്ള രാജു…

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിരനടിയായി മാറിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായികയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിളങ്ങാന്‍ രോഹിണിയ്ക്കായി.

1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെയാണ് ബാലതാരമായി രോഹിണി വെള്ളിത്തിരയിലെത്തിയത്. കക്ക എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.

മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം.

ആന്ധ്രയാണ് സ്വദേശമെങ്കിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങളാണ് രോഹിണിക്ക് ലഭിച്ചത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്.

അതേസമയം താന്‍ ഒരിക്കല്‍ രോഹിണിയെ കരയിപ്പിച്ച സംഭവം നടനും നിര്‍മ്മാതാവുമായ മണിയന്‍പിളള രാജു വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു മണിയന്‍ പിള്ളയുടെ ഈ വെളിപ്പെടുത്തല്‍.

മണിയന്‍പിളള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാനും രോഹിണിയും അടുത്ത സുഹൃത്തുക്കളാണ്്. എന്റെ നായികയായിട്ട് ഒക്കെ രോഹിണി അഭിനയിച്ചിട്ടുണ്ട്. രോഹിണിയെ ഞാന്‍ കരയിപ്പിച്ച, എനിക്ക് വിഷമമുണ്ടാക്കിയ ഒരു സംഭവമുണ്ട്.

അറിയാത്ത വീഥികള്‍ എന്ന കെഎസ് സേതുമാധവന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രീകരണ സ്ഥലത്ത് ചുവപ്പ് നിറമുളള ഒരു ഫ്രൂട്ടുണ്ടായിരുന്നു.

ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര ഏരിവുളള മുളകാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് കടിച്ചു കഴിഞ്ഞാല്‍ മൂന്നാല് ദിവസത്തേക്ക് വായില്‍ നിന്ന് ഏരിവ് പോവില്ല.

അപ്പോ തോന്നിയ ഒരു മോശം ബുദ്ധി. ഞാന്‍ രോഹിണിയുടെ അടുത്ത് പറഞ്ഞു; നീ വാ തുറന്നാല്‍ നല്ലൊരു ഫ്രൂട്ട് തരാം എന്ന്.

കഴിച്ചുനോക്കണം ഭയങ്കര ടേസ്റ്റാണെന്നെന്നും പറഞ്ഞു, മണിയന്‍പിളള രാജു പറയുന്നു. അങ്ങനെ മുളകാണെന്ന് അറിയാതെ രോഹിണി അത് വായില്‍ ഇട്ടപ്പോ ഷൂട്ടിംഗ് വരെ നിന്നുപോയി. രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു.

എനിക്ക് അതിനേക്കാളും വലിയ വിഷമമായി പോയി. പിന്നെ ആള്‍ക്കാര് ഗ്ലാസില്‍ വെളിച്ചെണ്ണ കൊടുക്കുന്നു. വായ്ക്കകത്ത് ഐസ് ഇടുന്നു. അപ്പോഴേക്കും വായുടെ സമീപം ആകെ ചുവന്ന് വല്ലാതായി പോയി. അതൊരു എനിക്ക് വല്ലാത്തൊരു വിഷമമായി പോയി.

വേറാരെങ്കിലും ആയിരുന്നെങ്കില്‍ ആ സമയത്ത് ചീത്ത വിളിക്കുകയും അടിക്കുകയുംഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍ രോഹിണിക്ക് ക്ഷമിക്കാനുളള ഒരു മനസുണ്ടായിരുന്നു. അന്ന് ക്ഷമയുടെ മൂര്‍ത്തി ഭാവമാണ് രോഹിണിയെന്ന് മനസിലായി എന്നാണ് മണിയന്‍പിളള രാജു പറയുന്നത്.

Related posts

Leave a Comment