ചിഞ്ചിയ്ക്ക് ഉര്‍വശിയുടെ സ്വഭാവമാണ്; കല്‍പന യാത്രയായ ദിവസം അവള്‍ സ്കൂളിലായിരുന്നു; ടീച്ചര്‍ ആശയെയാണ് വിളിച്ചത്; മനോജ്. കെ. ജയന്‍ മനസു തുറക്കുന്നു

കല്‍പനയുടെ മകള്‍ ശ്രീമയിയെ വീട്ടില്‍ വില്‍ക്കുന്നത് ചിഞ്ചി എന്നാണ്. കല്‍പന മരിച്ച ദിവസം മനോജ് ഓര്‍ക്കുകയാണ്… ‘ചിഞ്ചിയും കുഞ്ഞാറ്റയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ചിഞ്ചിക്ക് (ശ്രീമയി) ഉര്‍വശിയുടെ സ്വഭാവമാണ്, ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. കല്‍പന മരിച്ച ദിവസം ഇതൊന്നുമറിയാതെ ചിഞ്ചി സ്കൂളിലേക്ക് പോയിരുന്നു. മോളെ വീട്ടിലേക്ക് വിടട്ടേ’ എന്നുചോദിച്ച് ടീച്ചര്‍ ആശയെയാണ് വിളിച്ചത്.

കല്‍പനയുടെ മൃതദേഹം ഹൈദരാബാദില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ ‘പബ്ലിക്കിനു മുന്നില്‍ കരയാന്‍ ഇഷ്ടമില്ല, ഒരു റൂമില്‍ വച്ച് അമ്മയെ കാണണം’ എന്നവള്‍ ആശയോടു പറഞ്ഞു. ആശയും ചിഞ്ചിയും മാത്രമേ ആ മുറിയില്‍ കയറിയുള്ളൂ. അപ്പോഴാണ് ചിഞ്ചി കരഞ്ഞത്. ഇവിടെ പ്ലസ്ടുവിന്റെ സര്‍ട്ടിഫിക്കറ്റില്‍ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാല്‍ ചിഞ്ചി ആശയോടു വിളിച്ചു ചോദിച്ചു, എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.’എനിക്ക് മൂന്നു പെണ്‍മക്കളാണ്’എന്നുപറഞ്ഞ് ആശ കരഞ്ഞു. ആശയുടെ ആദ്യ വിവാഹത്തിലെ മോള്‍ യുകെയിലാണ്. അവിടെ പത്താംക്ലാസിലാണ് ശ്രീയ. അവളെക്കുറിച്ചു മാത്രമേ ആശയ്ക്ക് സങ്കടമുള്ളൂ. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ആശ അങ്ങോട്ടുപോയി മോളെ കാണും.” മനോജ് കെ. ജയന്‍ പറയുന്നു.

 

Related posts