പരാതി അന്വേഷിക്കാനെത്തിയ ഓട്ടോ ഡ്രൈവർക്ക്  എസ്ഐയുടെ വക ക്രൂരമർദനം; ഗുരുതര പരുക്കുകളോടെ മനോജ് ജില്ലാആശുപത്രിയിൽ

വടകര : തനിക്കെതിരായ പരാതിയെ കുറിച്ച് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ആളെ എസ്ഐ മർദ്ദിച്ചതായി പരാതി. ഓട്ടോഡ്രൈവർ മേപ്പയിൽ കക്കുഴി പറന്പത്ത് മനോജിനാണ് (48) മർദനമേറ്റത്. പരിക്കേറ്റ മനോജിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ 10 മണിക്ക് എസ്ഐ വിളിപ്പിച്ചതനുസരിച്ചാണ് മനോജ് വടകര പോലീസ് സ്റ്റേഷനിലെത്തിയത്. എസ്ഐ പുറത്തു പോയതിനാൽ അവിടെ ഇരിക്കാൻ സ്റ്റേഷനിലെ മറ്റു പോലീസുകാർ നിർദേശിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് ചോദിച്ചപ്പോൾ എസ്ഐ വരാൻ വൈകുമെന്നും വൈകുന്നേരം നാലു മണിക്ക് വരണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് അഞ്ചു മണിക്ക് തന്‍റെ ബന്ധുവിനോടൊപ്പം മനോജ് സ്റ്റേഷനിലെത്തി. അപ്പോഴേക്കും മനോജിന്‍റെ അയൽവാസിയായ പരാതിക്കാരനും സ്റ്റേഷനിലുണ്ടായിരുന്നു. ഇവരുടെമുന്നിൽ വച്ച് പരാതിയെ കുറിച്ച് ചോദിച്ചതോടെ എസ്ഐ ക്രൂരമായി

മർദ്ദിക്കുകയായിരുന്നുവെന്നാണ് മനോജ് പറയുന്നത്. അയൽവാസിയായ പരാതിക്കാരൻ മാലിന്യം പരിസരത്ത് തള്ളുന്നതിനെ മനോജിന്‍റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ പേരിൽ ഇവർ പോലീസിൽ കള്ളപരാതി കൊടുക്കുകയായിരുന്നു.

തങ്ങൾക്കു പോലീസിൽ പിടിപാടുണ്ടെന്നു പറഞ്ഞ് മനോജിന്‍റെ വീട്ടുകാരെ അയൽവാസികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്ഐയിൽ നിന്നു മർദനമേൽക്കേണ്ടി വന്നതെന്നു മനോജ് പറഞ്ഞു. മുഖത്തും നെഞ്ചത്തും ഇടിച്ചു. എസ്ഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.ചു

Related posts