ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയാല്‍ കണ്ണും കയ്യും കാണിച്ച് മയക്കും; മറിയാമ്മ ചാണ്ടിയുടെ വശീകരണ തന്ത്രത്തില്‍ വീണവരില്‍ നിരവധി രാഷ്ട്രീയ പ്രമുഖരും; ഭീഷണിപ്പെടുത്തി പലരില്‍ നിന്നായി അടിച്ചെടുത്തത് കോടികള്‍…

കോട്ടയം: മറിയാമ്മ ചാണ്ടിയുടെ കുതന്ത്രത്തില്‍ വീണ് പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. അശ്ലീലച്ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മറിയാമ്മ ചാണ്ടിയ്ക്കും സംഘത്തിനും പെണ്‍വാണിഭ മാഫിയയുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്.

തിരുവല്ല കടപ്ര വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണില്‍ സന്തോഷ് (40), തോളുപറമ്പില്‍ രാജേഷ് (40), പിച്ചന്‍വിളയില്‍ ബിജുരാജ് (40), വെണ്ണപ്പാറമലയില്‍ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി.

അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ കേസുകളില്ലെങ്കിലും ഇവര്‍ പല ഉന്നതരേയും സമാന രീതിയില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതികളും സമ്മതിച്ചിട്ടുണ്ട്.

കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ മറിയാമ്മ ഡോക്ടറുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നുള്ള അശ്ലീലചിത്രം കൈയിലുണ്ടെന്നും മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം ഭാര്യയെയും മക്കളെയും കാണിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മൂന്നു ലക്ഷം രൂപ വാങ്ങി.

മറിയാമ്മ അഞ്ചു ലക്ഷം കൂടി വേണമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ വീണ്ടും പണം നല്‍കാന്‍ നിര്‍ബന്ധിതനായി. തങ്ങളുടെ സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും അഞ്ച് ലക്ഷം രൂപകൂടി നല്‍കിയാല്‍ പ്രശ്‌നം അവസാനിപ്പിച്ച് കരാര്‍ എഴുതിനല്‍കാമെന്നും പറഞ്ഞ് മറിയാമ്മ വീണ്ടും ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു.

കോട്ടയം നഗരത്തിലെത്തിയ അഞ്ചംഗസംഘം ഡോക്ടറില്‍നിന്ന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വാങ്ങി മടങ്ങുന്നതിനിടെ കാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ സ്ത്രീ സമാനരീതിയില്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

കോട്ടയെത്ത പല ഉന്നതരേയും ഇവര്‍ കുടുക്കിയിട്ടുണ്ട്. എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയില്ല. മറിയാമ്മ ചാണ്ടിയാണ് സംഘത്തലവ. കൂടെയുള്ളവരാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്.

ആണുങ്ങളെ മയക്കി വീഴ്ത്തുന്നതില്‍ മറിയാമ്മാ ചാണ്ടിക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. ഇതാണ് തട്ടിപ്പിന് കരുത്താകുന്ന പ്രധാന സംഭവം. ഇവരുടെ തട്ടിപ്പിനിരയായ കൂടുതല്‍ പേരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. നാണക്കേട് ഭയന്നാണ് ആരും പരാതി പറയാത്തതെന്നും പൊലീസ് തിരിച്ചറിയുന്നു. കോട്ടയത്തെ ഉന്നത രാഷ്ട്രീയക്കാരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പ്രതികളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts