മത്തായി വധക്കേസ്: പിടിമുറുക്കി സിബിഐ;  മുന്‍കൂര്‍ ജാമ്യത്തിനായി വനപാലകർ കോടതിയിൽ


പത്തനംതിട്ട: ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച പി.പി. മത്തായി (പൊന്നു – 41) യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. ചിറ്റാര്‍ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരായിരുന്ന ആറുപേരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

മത്തായിയുടെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചിട്ടുള്ളത്. കേസ് സിബിഐ ഏറ്റെടുത്തതിനുശേഷം ഇതാദ്യമായാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വരുന്നത്.

നേരത്തെ വനപാലകരിലൊരാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ കോടതി ഉത്തരവാകുകയായിരുന്നു.

കഴിഞ്ഞ ജൂലൈ 28ന് ചിറ്റാറിലെ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ പിന്നീട് മരിച്ചനിലയില്‍ കുടുംബവീടിനോടു ചേര്‍ന്ന കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

41 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച സിബിഐ അന്വേഷണത്തിന്റെ ഭാഗമായ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമാണ് സംസകരിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇതിനോടകം ചിറ്റാര്‍ മേഖലയില്‍ വിവരശേഖരണം നടത്തിവരികയാണ്.

കേസില്‍ അന്വേഷണം നടത്തിയ പോലീസ് സംഘത്തിന്റെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ടും സിബിഐക്കും കൈമാറിയിരുന്നു.

Related posts

Leave a Comment