ലൈംഗികാവശ്യം ഉന്നയിച്ച് 27കാരന്റെ വക നിരന്തരം ശല്യം ! സഹികെട്ട 40കാരി യുവാവിനെ രാത്രിയില്‍ വിളിച്ചു വരുത്തി ചെയ്തത്…

ലൈംഗികാവശ്യം ഉന്നയിച്ച് നിരന്തരം ശല്യം ചെയ്തിരുന്ന 27കാരന്റെ ജനനേന്ദ്രിയം ഛേദിച്ച് 42കാരി. താനെയിലെ നന്ദീവാലിയില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത യുവതി മറ്റു രണ്ടു പേരുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തമാക്കി. പരിക്കേറ്റ യുവാവിനെ തക്ക സമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഇയാള്‍ രക്ഷപ്പെട്ടു.

സമീപപ്രദേശത്ത് താമസിക്കുന്ന ഇയാള്‍ ദീര്‍ഘകാലമായി യുവതിയെ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശല്യം കൂടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാവിനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ യുവതി തീരുമാനിച്ചത്. കൃത്യം നടപ്പാക്കുന്നതിന് തേജസ് മഹാത്രേ എന്ന 22 കാരന്റെയും പ്രവീണ്‍ കെനിയ എന്ന 25 കാരന്റെയും സഹായവും തേടി. കുടുക്കാന്‍ പദ്ധതിയിട്ട് ചൊവ്വാഴ്ച രാത്രിയില്‍ ഗ്രാമത്തിലെ ജനവാസമില്ലാത്ത ഒരിടത്തേക്ക് യുവാവിനെ വിളിച്ചു വരുത്തി.

അവിടെ എത്തിയ ഇയാളെ തേജസും പ്രവീണും ചേര്‍ന്ന് ആദ്യം നന്നായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ യുവതി തന്നെ യുവാവിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റി. ഗുരുതരാവസ്ഥയിലായ യുവാവിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ദോംബിവാലിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ നല്‍കിയ പരാതിയിലാണ് യുവതിയെയും സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടന്നുവരികയാണ്. നാലു ദിവസത്തേക്ക് ഇവരെ കസ്റ്റഡിയില്‍ വിട്ടു. യുവാവിന്റെ നില മെച്ചപ്പെട്ടു വരികയാണ്. ഇയാള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നെന്നാണ് വിവരം.

Related posts