കൊല്ലത്ത് കഞ്ചാവിന് കാവൽ മുന്തിയ ഇനത്തിൽപ്പെട്ട നായ; വീടിനുള്ളിൽ വടിവാളും തോക്കും; പ്രതി അനസ് ഒളിവിൽ; എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്ത് എക്സൈസ് സംഘം

കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി തഴവയിലെ വീട്ടിൽ നിന്ന് എംഡിഎംഎ , കഞ്ചാവ് എന്നിവ പിടികൂടി. കുലശേഖരപുരം കടത്തൂർ പനയറ പടീറ്റതിൽ അനസിന്‍റെ വാടക വീടിന്‍റെ പരിസരത്തുനിന്നാണ് 14.88 ഗ്രാം എംഡിഎംഎയും 1. 284 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.

വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരു പിസ്റ്റൾ, ഒരു വാൾ, രണ്ട് മഴു എന്നിവയും കണ്ടെടുത്തു. അനസ് ഒളിവിലാണന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.പരിശോധന തടയുന്നതിനായി ഇയാൾ മുന്തിയ ഇനത്തിൽപ്പെട്ട മൂന്ന് നായ്ക്കളെ വീടിന് ചുറ്റും കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിൽ ഒരു നായയെ കെട്ടിയിട്ടിരുന്ന ഷീറ്റിന്‍റെ അടിയിൽ ചാക്കിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം വളരെ പണിപ്പെട്ടാണ് കണ്ടെടുത്തത്.

കരുനാഗപ്പള്ളി എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻ്ഡ് ആന്‍റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്. അജിത്ത്, എം. അനീഷ , ആർ. ബാലു, എസ്. സുന്ദർ, ജെ. ജോജോ, പി. എസ്. സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി. നിജി, ഡ്രൈവർ എസ്. സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

Leave a Comment