മലയാളികളുടെ മനം കവർന്ന് കാർ വീടാക്കി ലോകംചുറ്റുന്ന യുവദമ്പതികൾ

വൈക്കം: കാർ വീടാക്കി, ലോകംചുറ്റുന്ന വിദേശിയരായ യുവദമ്പതികൾ കേരളീയരുടെ മനം കവരുന്നു. ഓസ്ട്രേലിയൻ പൗരനായ മാറ്റിഫെർനോൺ‌ (36), ബ്രസീലിയൻ സ്വദേശിനി നികോലി (31) എന്നിവരാണ് കാറിനെ വീടാക്കിമാറ്റി ലോകം ചുറ്റുന്നത്. കഴിഞ്ഞദിവസമാണ് ഇവർ വൈക്കത്തെത്തിയത്.

മെക്കാനിക്കൽ എൻ‌ജിനീയറിംഗ് ബിരുദധാരിയായ മാറ്റിക്ക് ലണ്ടനിൽ റസ്റ്ററന്‍റുണ്ട്. 40 രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ട മാറ്റിഫെർനോൺ ഒരു യാത്രയ്ക്കിടയിലാണ് മാർക്കറ്റിംഗിൽ ബിരുദധാരിയായ നികോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി.

മാറ്റി തന്‍റെ ടൊയോട്ട ലാൻഡ് ക്രൂയിസർ ആവശ്യമായ ക്രമീകരണം വരുത്തി ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും ഉറങ്ങാനുമൊക്കെ സൗകര്യമൊരുക്കി. വൈദ്യുതിക്കായി വാഹനത്തിന്‍റെ മുകളിൽ സോളാർ പാനൽ സ്ഥാപിച്ചു. ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തു നിന്ന് കപ്പലിലേറിയാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി.

വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു. ഇവരുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി അവരുടെ സുഹൃത്തായ അരുണിന്‍റെ കേരളത്തനിമയോടെയുള്ള വിവാഹത്തിൽ പങ്കെടുത്ത് അഞ്ച് ദിവസം മലയാളികുടുംബത്തിന്‍റെ സ്നേഹത്തണലിൽ ഉണ്ടുറങ്ങി കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അനുസ്മരണീയമായ അനുഭവമാണെന്ന് മാറ്റിയും നികോലിയും പറയുന്നു.

സിംഗപ്പൂരിലെ ബിസിനസുകാരനായ സിദ്ധാർഥൻ, ബന്ധുവും വൈക്കത്ത് വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന മധുസൂദനനെ ബന്ധപ്പെട്ട് ഇവർക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ടു. തുടർന്ന് ഇവർ കൊച്ചിയിലെത്തിയപ്പോൾ ഊഷ്മളമളമായി വരവേൽക്കാൻ മധുസൂദനനും ഭാര്യ വിദ്യയും കാത്തു നിന്നിരുന്നു. വൈക്കത്തെത്തിയ ശേഷം മുണ്ടാറിലേക്ക് ടൂർ ഓപ്പറേർമാരായ ബേബി, വാസുദേവൻ എന്നിവർക്കൊപ്പം മുണ്ടാർ ചുറ്റി ആമ്പൽ വസന്തം കണ്ട് നാട്ടുതോട്ടിലൂടെ തലയാഴം, വെച്ചൂർ ഭാഗങ്ങൾ കറങ്ങി.

ഉച്ചയോടെ തോട്ടകം ആറ്റുതീരത്തെത്തി കരിമീനും കാളാഞ്ചിയും ചെമ്മീൻ വിഭവങ്ങളും കൂട്ടി ഊണ് കഴിച്ച് മനസ് നിറച്ചു.വൈക്കത്ത് നിന്ന് ജങ്കാറിലേറി കായൽകടന്ന് മറുകരയിലെത്തിയ മാറ്റിയും നിക്കോലിയും ആലപ്പുഴയുടെ സൗന്ദര്യം നുകർന്നു മറ്റ് ജില്ലകളും കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കും.മാർച്ച് ആദ്യം ഹിമാലയം സന്ദർശിച്ച് നേപ്പാളിലൂടെ മറ്റു രാജ്യങങളിലേക്കുയാത്ര തുടരും.

Related posts

Leave a Comment