എക്കാലത്തും പ്രണയം എന്നത് വല്ലാത്തൊരു അനുഭൂതിയാണ്. പ്രേമത്തിന് കണ്ണും മുക്കും ചെവിയും ഒന്നും ഇല്ലെന്നാണ് പറയുന്നത്. പ്രായമോ ജാതിയോ മതമോ സന്പത്തോ ഒന്നും നോക്കാതെയാണ് ചിലർ പ്രേമിക്കുന്നത്. അത് തെളിയിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട തന്റെ കാമുകനെ കാണാൻ വേണ്ടി രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നും മധ്യപ്രദേശിലെ ദേവാസിലേക്ക് എട്ട് കിലോമീറ്ററോളം നടന്നു വന്ന് പെൺകുട്ടി. ഭക്ഷണമോ വെള്ളമോ ചെല്ലാതെ കുട്ടിയുടെ ശരീരം നിർജലീകരണം സംഭവിച്ച് തളർന്നുപോയി. റോഡരികിൽ തളർന്നു വീണതോടെയാണ് കുട്ടിയുടെ വാർത്ത ചർച്ചയായത്.
കഴിഞ്ഞ ഒന്നര വർഷമായി മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ റിതേഷ് എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു . ഇയാളെ നേരിട്ട് കാണുന്നതിനായി വീട്ടിൽ ആരോടും പറയാതെ പെൺകുട്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്.
വഴിയിൽ തളർന്നുവീണ് പെൺകുട്ടിയെ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഭിവാഡിയിലെ ആശുപത്രിയിൽ പെൺകുട്ടിയെ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ പിന്നീട് അൽവാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
