പാടത്ത് ഉപേക്ഷിച്ചു പോകില്ല..! വെള്ളപ്പൊക്കക്കെടുതി നേരിട്ട കർഷകർക്ക് പരമാവധി നഷ്ടപരിഹാരവും സഹായവും നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ

sunilkumar-ministerആലപ്പുഴ: വെള്ളപ്പൊക്കക്കെടുതി നേരിട്ട കർഷകർക്ക് പരമാവധി നഷ്ടപരിഹാരവും സഹായവും നൽകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ജില്ലയിലെ മടവീണ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

മടവീണ പാടശേഖരങ്ങളിൽ പൂവം പാടശേഖരമടക്കം നെൽകൃഷി വീണ്ടെടുക്കാൻ കഴിയുന്ന സ്ഥലങ്ങളിലെ വെള്ളം ഇറിഗേഷൻ വകുപ്പിന്‍റെ ഡ്രഡ്ജർ ഉപയോഗിച്ച് വറ്റിക്കും. കൃഷി രക്ഷിച്ചെടുക്കും. ചില സ്ഥലങ്ങളിൽ കൃഷി നശിച്ചിട്ടുണ്ട്. വിതയ്ക്കും മുന്പ് മടവീണ പാടങ്ങളിലെ മട അടച്ച് ബണ്ട് ബലപ്പെടുത്താനുള്ള സഹായം നൽകും.

വിതച്ച ഉടൻ മടവീണ പാടങ്ങളിലെ കർഷകർക്ക് വിത്ത് എത്തിക്കാനുള്ള സൗകര്യമൊരുക്കും. എങ്ങനെയൊക്കെ കർഷകരെ സഹായിക്കാമോ ആ നിലയിൽ നടപടി സ്വീകരിക്കും. പുതിയതായി രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളിലെ കർഷകരെ സർക്കാർ സംരക്ഷിക്കും. വഴിയിൽ ഉപേക്ഷിച്ചു പോകില്ല. സർക്കാർ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ കൃഷിയിറക്കിയത്മന്ത്രി പറഞ്ഞു.

വെളിയനാട് പഞ്ചായത്തിലെ 470 ഏക്കർ വരുന്ന തൈപ്പറന്പ് തെക്ക് പാടശേഖരത്തിലെത്തിയ മന്ത്രി മട വീണ സ്ഥലം സന്ദർശിച്ചു. ഇവിടെ മട അടച്ച് വെള്ളംവറ്റിച്ച് 30 ദിവസം പ്രായമായ നെൽച്ചെടി സംരക്ഷിക്കാനായിട്ടുണ്ട്. തുടർന്ന് പായിപ്പാട് പഞ്ചായത്തിലെ പൂവം പാടശേഖരം സന്ദർശിച്ചു. 650 ഏക്കർ വരുന്ന പാടത്ത് വിത കഴിഞ്ഞിട്ട് 50 ദിവസം കഴിഞ്ഞപ്പോഴാണ് മടവീണ് വെള്ളംകയറിയത്.

ഇവിടെ ഇറിഗേഷൻ വകുപ്പിന്‍റെ ഡ്രഡ്ജർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് കൃഷി സംരക്ഷിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. തലവടി പഞ്ചായത്തിൽ മടവീണ 85 ഏക്കർ വരുന്ന മകരച്ചാൽ, 42 ഹെക്ടർ വരുന്ന ചൂട്ടുമാലി, 30 ഏക്കർ വരുന്ന പുതിയോരം പാടശേഖരങ്ങൾ മന്ത്രി സന്ദർശിച്ചു. കർഷകരുമായി സംസാരിച്ചു. സഹായം എത്രയുംവേഗം എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

വീയംപുരം പഞ്ചായത്തിലെ 66 ഹെക്ടർ വരുന്ന കട്ടക്കുഴി തേവേരി പാടശേഖരവും എടത്വാ പഞ്ചായത്തിലെ 10 ഹെക്ടർ വരുന്ന ഉൗരുംവേലി പാടശേഖരവും മന്ത്രി സന്ദർശിച്ചു. കട്ടക്കുഴിയിൽ വിത കഴിഞ്ഞ് നൂറുദിവസമായപ്പോഴാണ് മടവീണത്.

ഊരുംവേലിയിൽ കൃഷിയിറക്കിയിട്ട് 48 ദിവസമായിരുന്നു.ജില്ലാ കളക്ടർ വീണ എൻ. മാധവൻ, കൃഷി വകുപ്പ് ഡയറക്ടർ എ.എം. സുനിൽകുമാർ, വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാബു തോട്ടുങ്കൽ, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജനൂബ് പുഷ്പാകരൻ, മുൻ എം.പി. റ്റി.ജെ. ആഞ്ചലോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രേംകുമാർ കെ. പ്രേംകുമാർ, കുട്ടനാട് തഹസിൽദാർ കെ. ചന്ദ്രശേഖരൻ നായർ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related posts