കോവിഡ് ബാധയില്ലാത്ത മേഖലകളിലും റാപ്പിഡ് ടെസ്റ്റ് ! നിര്‍ണായക തീരുമാനവുമായി കേന്ദ്രം;ചൈനയില്‍ നിന്ന് 44 ലക്ഷം പരിശോധന കിറ്റുകള്‍ ഉടന്‍ തന്നെ ഇറക്കും…

രാജ്യത്ത് കോവിഡ് ബാധയില്ലാത്ത മേഖലകളിലും റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

സമൂഹ വ്യാപനത്തിന്റെ തോതറിയാന്‍ പരിശോധന വ്യാപിപ്പിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

ഇതിനായി ചൈനയില്‍ നിന്ന് 44 ലക്ഷം പരിശോധാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍-സ്വകാര്യ മേഖകളിലായി 219 ലാബുകളാണ് രാജ്യത്തുള്ളത്. ഐസിഎംആറിന്റെ കണക്കനുസരിച്ച്. കഴിഞ്ഞ അഞ്ചു ദിവസം പ്രതിദിനം നടത്തിയ ശരാശരി പരിശോധന 15,747 ആണ്.

രാജ്യത്തെ പകുതി ജില്ലകള്‍ മാത്രമാണ് കോവിഡ് ബാധിത പ്രദേശങ്ങളുടെ പട്ടികയിലുള്ളത്. വിദേശത്തുനിന്നെത്തിയവര്‍, കുടിയേറ്റ തൊഴിലാളികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന. ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളില്‍ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം.

ചൈനയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്ന 44 ലക്ഷം പരിശോധനാ കിറ്റുകള്‍ ഇനിയുമെത്തിയിട്ടില്ല. മുപ്പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ അവസാനിക്കും മുമ്പ് ദ്രുതപരിശോധന വ്യാപകമാക്കുകയാണ് വെല്ലുവിളി.

ഈമാസം 30 ഓടെ രാജ്യത്തെ പ്രതിദിന പരിശോധന ഒരുലക്ഷമാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്രയും വേഗം എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ മന്ത്രാലയം.

Related posts

Leave a Comment