പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടുന്നത് സഹിച്ചില്ല ! അടുത്ത ബന്ധുക്കളായ കുട്ടികളും അധ്യാപനും ചേര്‍ന്ന് 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു…

സീതാപ്പൂര്‍: അടുത്ത ബന്ധുക്കളും അധ്യാപകനും ചേര്‍ന്ന് 16കാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് വിവരം. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലുള്ള അസൂയമൂലമാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള മഹോളി സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. സ്‌കൂള്‍ പരിസത്ത് വെച്ച് കുട്ടിയെ ബന്ധുക്കളായ കുട്ടികളും ഒരു അധ്യാപകനും ചേര്ന്നാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

കുട്ടിയെ ആക്രമിക്കുന്ന രംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് അത് കുടുംബാംഗങ്ങള്‍ക്ക് വാട്‌സ്ആപ്പ് വഴി വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ സംഭവത്തെ പുറംലോകം അറിയുന്നത്. പെണ്‍കുട്ടിക്കൊപ്പം വീട്ടില്‍ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയേക്കാള്‍ മുതിര്‍ന്ന ക്ലാസ്സില്‍ പടിക്കുന്നവരാണ് കൂട്ടിയെ ആക്രമിച്ചതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പരീക്ഷകളില്‍ നല്ല മാര്‍ക്കോടെ വിജയം നേടിയിരുന്ന കുട്ടിയോട് ഇവര്‍ക്ക് അസൂയ ആയിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടുന്നതോടെ ആണ്‍കുട്ടികളെ ബന്ധുക്കള്‍ പരിഹസിക്കുക പതിവായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഉച്ചഭക്ഷണത്തിനായി പെണ്‍കുട്ടിയെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ബന്ധുക്കളായ കുട്ടികള്‍ വിളിച്ചുവരുത്തിയ ശേഷം അക്രമം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയ ബോധം കെടുത്തിയ ശേഷം ബന്ധുക്കളായ കുട്ടികളും അധ്യാപകനും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബോധം തിരികെ കിട്ടുമ്പോള്‍ കുട്ടി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

Related posts