സക്കീർബായിക്ക് കഴിയുമോ..! മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കാനാകുമെന്ന് ഹൈക്കോടതി

 

കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കാനാകുമെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാനുള്ള അപേക്ഷയിലാണ് കോടതി പരാമർശം.

കേസ് രജിസ്റ്റർ ചെയ്തത് 2012 ലാണ്. എന്നാൽ മോഹൻലാലിന് ഉടമസ്ഥത സർട്ടിഫിക്കറ്റ് ലഭിക്കുന്നത് 2016ലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി. 

ഇതിനെതുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ‌ മോഹൻലാലും കക്ഷി ചേർന്നിരുന്നു. 

ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.

Related posts

Leave a Comment