പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച്  മോഷണം; പോലീസ് പിടിയിലാകാതിരിക്കാൻ  റെയിൽവേ പാളത്തിലൂടെ തമിഴ്നാട്ടിലേക്ക് മുങ്ങൽ; മഴക്കാല മോഷണ പദ്ധതിയുമായെത്തിയ മൂന്നംഗ സംഘത്തെ കുടുക്കി പോലീസ്


തിരുവനന്തപുരം : തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കൽ പോലീസും തിരു.

റൂറൽ ഷാഡോ ടീമും ചേർന്ന് പിടികൂടി. ആറ്റിങ്ങൽ അവനവഞ്ചേരി , കട്ടയിൽകോണം ആർ.എസ്.നിവാസിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (35) വർക്കല , കുരയ്ക്കണ്ണി ,ഗുലാബ് മൻസിലിൽ ഫാന്‍റംം പൈലി എന്ന് വിളിക്കുന്ന ഷാജി (38) വിഴിഞ്ഞം കല്ലിയൂർ അമ്മുക്കുട്ടി സദനത്തിൽ അശ്വിൻ (23) എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് ഉടനീളം നൂറിലധികം മോഷണകേസുകൾ നിലവിലുള്ള പ്രതികളാണ് അറസ്റ്റിലായ രതീഷും ഷാജിയും. പള്ളിക്കൽ, കല്ലമ്പലം, അയിരൂർ, വർക്കല പോലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായ ദിവസങ്ങളിൽ വീട് കുത്തിതുറന്ന് മോഷണങ്ങൾ നടന്നതിനെ തുടർന്ന് തിരു.റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധു പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

പള്ളിക്കൽ വടക്കേതോട്ടത്തിൽ വീട്ടിൽ അനോജിന്‍റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചതും ആറയിൽ ഓംകാരത്തിൽ സോമശേഖരൻപിള്ളയുടെ വീട് കുത്തിതുറന്ന് സ്വർണാഭരണം കവർന്നതും ഈ സംഘമാണ്.

പാരിപ്പള്ളി സ്‌റ്റേഷൻ പരിധികളിൽ നടന്ന മോഷണവും ഇവർ പിടിയിലായതോടെ തെളിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ കൂടൽ, ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വാഹനമോഷണം നടത്തിയതും ഇതേ സംഘമാണ്. രണ്ട് പുതിയ മോഡൽ ബൈക്കുകളും ഇവരിൽ നിന്നു കണ്ടെടുത്തു.

ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ കണ്ടെത്തി കുത്തിത്തുറന്ന് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയം വച്ചിരുന്ന മോഷണ സ്വർണവും പോലീസ് വീണ്ടെടുത്തു. റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി സമീപകാലത്ത് നടന്ന മറ്റ് മോഷണകേസുകളും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പോലീസ് അന്വേഷിക്കുന്നത് മനസിലാക്കിയ പ്രതികൾ തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. സംസ്ഥാന അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി റെയിൽവേ പാളത്തിലൂടെ നടന്നാണ് ഇവർ തമിഴ്നാട്ടിൽ എത്തിയത്.

തൂത്തുക്കുടിയിലെ ഒളിത്താവളം മനസ്സിലാക്കി അന്വേഷണ സംഘം എത്തിയെങ്കിലും ട്രെയിൻ മാർഗം വീണ്ടും കേരളത്തിലെത്തി അടുത്ത മോഷണ പദ്ധതി തയാറാക്കുന്നതിനിടയിൽ പിടിയിലാകുകയായിരുന്നു.

വർക്കല ഡിവൈഎസ്പി എൻ.ബാബുകുട്ടന്‍റെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ പി. ശ്രീജിത്ത് ,അയിരൂർ ഇൻസ്പെക്ടർ ഗോപകുമാർ , പളളിക്കൽ സബ്ബ് ഇൻസ്പെക്ടർ എസ്സ്.ശരലാൽ , വിജയകുമാർ ഷാഡോ എസ്ഐ ബിജു.എ.എച്ച് , എ.എസ്.ഐ ബി.ദിലീപ്, ആർ.ബിജുകുമാർ ,സിപിഒ മാരായാ അനൂപ് , ഷിജു, സുനിൽ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് മോഷണ പരമ്പര കഴിഞ്ഞ് ഒരാഴ്ചക്കകം വിദഗ്ദമായി പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment