ജിഷ്ണുവിന്‍റെ അമ്മയോടു കാണിച്ചത് ക്രൂരത; . സിപിഎമ്മും മുഖ്യമന്ത്രിയും നവസമ്പന്നരോടൊപ്പമാണെന്ന് ഈ സംഭവത്തോടെ മനസിലാകുമെന്ന് മുല്ലപ്പള്ളി

mullapally-ramachandranവടകര: ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെയും കുടുംബത്തെയും മർദിച്ച പോലീസ് നടപടി പ്രാകൃതവും അപലപനീയവുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. മകനെ നഷ്ടപ്പെട്ട അമ്മയോട് പിണറായി വിജയൻ കാണിച്ച മഹാക്രൂരത മാപ്പർഹിക്കാത്തതാണെന്നും മുല്ലപ്പള്ളി  പറഞ്ഞു.

ജിഷ്ണുവിന്‍റെ അമ്മയെ സന്ദർശിക്കാൻപോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി മരണത്തിനുത്തരവാദികളായ സ്വാശ്രയകോളജ് മേധാവികളെ സംരക്ഷിക്കാനാണ് വ്യഗ്രത കാണിച്ചത്. സിപിഎമ്മും മുഖ്യമന്ത്രിയും നവസന്പന്നരോടൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നിലപാട് പ്രതിഷേധാർഹമാണ്. 10 മാസത്തെ ഇടതുഭരണത്തിൽ ആഭ്യന്തരം സന്പൂർണ പരാജയമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയും പിടിപ്പുകേടിന് പേരുകേട്ട ഡിജിപി ലോക്നാഥ് ബെഹ്റയെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും വേണമെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related posts