ദേശീയപാതയോരത്ത് ഓട്ടോറിക്ഷക്കാരുടെ കയ്യൂക്കിന്‍റെ കയര്‍വേലി; ഇവിടെ പാർക്ക് ചെയ്യാനെത്തുന്നവരെ ഓടിച്ചു വിടുന്നു;പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികാരികളും

തളിപ്പറമ്പ്: ദേശീയപാതയോരത്ത് ഓട്ടോറിക്ഷക്കാരുടെ കയ്യൂക്കിന്‍റെ കയര്‍വേലി. തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റലിന് മുന്നിലെ ദേശീയപാതയിലാണ് ഇവിടെയുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കയര്‍വലിച്ചുകെട്ടിയിരിക്കുന്നത്. ആശുപത്രിയിലേക്ക് വാഹനങ്ങളില്‍ വരുന്നവരുടെ കാറുകളും ടൂവീലറുകളും ആംബുലന്‍സുകളും നേരത്തെ ദേശീയപാതയോരത്താണ് പാര്‍ക്ക് ചെയ്തിരുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസമായി സംഘടിച്ചെത്തിയ ഓട്ടോഡ്രൈവര്‍മാരാണ് ഇവിടെ കയര്‍ ഉപയോഗിച്ച് വേലികെട്ടി മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടഞ്ഞിരിക്കുന്നത്. ഇവിടെ ടൂവീലര്‍ പാര്‍ക്ക് ചെയ്യാന്‍ പോലും ഇവര്‍ സമ്മതിക്കുന്നില്ല.

നാട്ടുകാര്‍ ഇത് സംബന്ധിച്ച് ട്രാഫിക് പോലീസിന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല. പാര്‍ക്കിംഗിന് സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന തളിപ്പറമ്പില്‍ അവശേഷിക്കുന്ന സ്ഥലം പോലും സംഘടിതമായി കൈയ്യൂക്ക് കാണിച്ച് സ്വന്തമാക്കുന്നതിനെതിരെ ജനരോഷം ശക്തമായിരിക്കയാണ്.

Related posts