നേപ്പാൾ‌ പ്രളയം: മരണസംഖ്യ 1066 ആയി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം 1066 ആയി. നേപ്പാളില്‍ 1050 പേരുടെ മൃതദേഹങ്ങളും, ടിബറ്റ് മേഖലയില്‍ 16 മൃതദേഹങ്ങളും കണ്ടെത്തി.

നേപ്പാള്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശികള്‍ അടക്കം പതിനൊന്നായിരിത്തിലധികം പേരെ രക്ഷപ്പെടുത്തിയപ്പോള്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജല വൈദ്യുതി പദ്ധതികളില്‍ പ്രവര്‍ത്തിച്ചിരുന്ന 650ലധികം പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നും നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘത്തിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ മേഖലയില്‍ തുടരുകയാണ്. എന്നാല്‍, നദികളിലും അരുവികളിലും വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയം മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. അതിനിടെ നേപ്പാള്‍ ദുരന്തത്തില്‍ കൊല്ലം പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണി രാജനെ കാണാതായി.

അതിനിടെ മിന്നല്‍ പ്രളയത്തിന് പിന്നാലെ യുപിയില്‍ നിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മഹാരാജ്ഗഞ്ച്, കുശിനഗര്‍ എന്നിവിടങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത നിലയിലാണ്.

Related posts

Leave a Comment