കൊറോണ ബാധിച്ചവരെ കണ്ടെത്താന്‍ സെക്കന്‍ഡുകള്‍ മാത്രം മതി ! നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച പുത്തന്‍ സാങ്കേതിക വിദ്യ അദ്ഭുതമാകുന്നു…

കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് നിമിഷങ്ങള്‍ക്കകം തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍.

ഒരേസമയം 100 പേരെ വരെ പരിശോധിച്ച് കൊറോണ ബാധ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഫയര്‍ടിനാസ്‌ എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മ്മിത ബുദ്ധി. പതിനായിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചൈനയില്‍ മാത്രം കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ആശുപത്രിയില്‍ എത്തുന്നത്.

പനി, ചുമ, വയറിളക്കം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണങ്ങള്‍. സാധാരണ ജലദോഷപനിയുമായി സാമ്യമുള്ള ലക്ഷണങ്ങളാണ് കൊറോണയുടേത്.

സാധാരണ രോഗങ്ങളുമായി എത്തുന്ന രോഗികള്‍ക്ക് കൊറോണ ഇല്ലെന്ന് തീരുമാനിക്കാന്‍ എടുക്കുന്ന സമയം വളരെയേറെ കുറക്കാന്‍ ഫയര്‍ടിനാസിന്റെ വരവോടെ സാധിക്കും. ആയിരം ചതുരശ്ര അടി പ്രദേശത്തുള്ള നൂറ് പേരില്‍ കൊറോണ സംശയമുള്ളത് ആര്‍ക്കൊക്കെയെന്ന് മൈക്രോ സെക്കന്‍ഡ് കൊണ്ട് ഫയര്‍ട്ടിയന്‍സിന് തിരിച്ചറിയാനാകും.

കാമറകളും സെന്‍സറുകളുമുപയോഗിച്ചാണ് ഫയര്‍ടിനാസ്‌ ആളുകളെ സ്‌കാന്‍ ചെയ്യുന്നത്. 0.1 ഡിഗ്രി സെല്‍ഷ്യസ് വരെ സൂഷ്മതയില്‍ ശരീരതാപം രേഖപ്പെടുത്താന്‍ ഈ നിര്‍മിത ബുദ്ധിക്കാകും.

ആരെങ്കിലും പുക വലിക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഫയര്‍ടിനാസിന്റെ താപ നിര്‍ണ്ണയ സംവിധാനത്തെ ബാധിക്കില്ല. ഇത്തരത്തില്‍ വേഗത്തില്‍ കൊറോണ ബാധ തിരിച്ചറിയാനായാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അതൊരു വലിയ ആശ്വാസമാകും.

ഒരു സെക്കന്‍ഡില്‍ 100 പേരുടെ മൂന്ന് ലക്ഷം കോടി വിവരങ്ങള്‍ അവലോകനം ചെയ്താണ് കൊറോണ ബാധ ഫയര്‍ട്ടിയന്‍ കണ്ടെത്തുന്നത്. മാസ്‌ക് ധരിക്കാത്ത കൊറോണ ബാധിതരായവരെ പെട്ടെന്ന് കണ്ടെത്താനും അവര്‍ക്ക് ചികിത്സ ഉറപ്പാക്കി കൊറോണ പടരുന്നത് പരമാവധി കുറക്കാനും ഫയര്‍ടിനാസിന്റെ വരവോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ചൈന ഇതിനു മുമ്പുതന്നെ നിര്‍മിത ബുദ്ധിയുടെ സഹായം തേടിയിട്ടുണ്ട്. കൊറോണ ബാധിച്ച വ്യക്തികളുടെ ശ്വാസകോശം പരിശോധിച്ച് അസുഖം എത്രത്തോളം മാരകമാണെന്ന് തിരിച്ചറിയാനാണ് ചൈനീസ് ആശുപത്രികളില്‍ ഇന്‍ഫെര്‍വിഷന്‍ എന്ന നിര്‍മ്മിത ബുദ്ധിയെ ഉപയോഗിച്ചത്.

Related posts

Leave a Comment