കൊച്ചിയിലേക്കു ലഹരിക്കടത്ത്; നൈജീരിയക്കാരൻ പിടിയിലായത് ബംഗളൂരുവില്‍നിന്ന്

കൊച്ചി: ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് കാറില്‍ വന്‍തോതില്‍ രാസലഹരി കടത്തുന്ന സംഘത്തിലെ തലവനായ നൈജീരിയന്‍ പൗരന്‍ പിടിയിലായത് ബംഗളൂരുവില്‍ നിന്ന്.

കുപ്രസിദ്ധ ലഹരി ഇടപാടുകാരനായ ചിബേര മാക്‌സ് വെല്ലിനെ ബംഗളൂരുവിലെ വിജയനഗറില്‍ നിന്നാണ് എറണാകുളം എസിപി പി. രാജ്കുമാറിന്‍റെ നേതൃത്വത്തിലുള്ള എസിപി സ്‌ക്വാഡും മരട് പോലീസ് ഇന്‍സ്‌പെക്ടര്‍ സജുകുമാറിന്‍റെ കീഴിലുള്ള പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. രണ്ടുവര്‍ഷമായി ബംഗളൂരു കേന്ദ്രീകരിച്ച് ഇയാള്‍ ലഹരി വില്പന നടത്തിവരുകയായിരുന്നു.

മാര്‍ച്ച് രണ്ടിന് ഇരു സംഘങ്ങളും ഒരുമിച്ച് നടത്തിയ വാഹനപരിശോധനയില്‍ ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ സെല്‍വന്‍(29), ഇയാള്‍ക്ക് വാഹനവും പണവും നല്‍കി സഹായിക്കുന്ന കിരണ്‍(40), സന്ദീപ്(34) എന്നിവരെ പിടികൂടിയിരുന്നു. ഇവരുടെ പക്കല്‍നിന്നും 101 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ 30 തവണ ബംഗളൂരുവില്‍നിന്നും രാസലഹരി കാറില്‍ കേരളത്തിലേക്ക് കടത്തിയതായി പ്രതികള്‍ വെളിപ്പെടുത്തി. ഈ അന്വേഷണം ചെന്നെത്തിയത് നൈജീരിയന്‍ സ്വദേശിയിലേക്കായിരുന്നു. പ്രതിയെ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment