‘കുട്ടികളുടെ സ്കൂൾ ഫീസ് പോലും നൽകിയിട്ടില്ല’; നിതീഷ് ഭരദ്വാജിൻ്റെ പീഡന ആരോപണങ്ങൾക്ക് പ്രതികരണവുമായി മുൻ ഭാര്യ

നടൻ നിതീഷ് ഭരദ്വാജിൻ്റെ പീഡന ആരോപണങ്ങൾക്കെതിരെ മുൻ ഭാര്യയും ഐഎഎസ് ഓഫീസറുമായ സ്മിത ഭരദ്വാജ് രംഗത്ത്. തെറ്റും ദുരുദ്ദേശ്യപരവും വസ്തുതകളില്ലാത്തതുമായ ആരോപണമാണ് നിതീഷിന്‍റെതെന്ന് സ്മിത പ്രതികരിച്ചു.

തൻ്റെ ഭർത്താവ് ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സ്മിത പറഞ്ഞു, വിയോജിപ്പുണ്ടായപ്പോൾ അദ്ദേഹം വിവാഹമോചനത്തിന് ആഹ്വാനം ചെയ്തെന്നും സ്മിത കൂട്ടിച്ചേർത്തു.

“ഞാൻ ജോലി ഉപേക്ഷിക്കണമെന്ന് നിതീഷ് ആഗ്രഹിച്ചു. ഞാൻ സമ്മതിക്കാതെ വന്നപ്പോൾ അവൻ വിവാഹമോചനം ആവശ്യപ്പെട്ടു. ഞാൻ വിവാഹമോചനത്തിന് തയ്യാറായപ്പോൾ, സമ്മത വിവാഹമോചനത്തിന് പണം ചോദിച്ചു, അത് ഞാൻ നിരസിച്ചു’. സ്മിതയുടെ വാക്കുകൾ ഇങ്ങനെ.

അതേസമയം ജനിച്ചനാൾ മുതൽ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവിലേക്ക് പിതാവ് എന്ന നിലയിൽ നിതീഷ് ഒരു ധനസഹായവും നൽകിയിട്ടില്ലെന്നും നിയമപരമായ ബാധ്യത ഉണ്ടായിരുന്നിട്ടും, അദ്ദേഹം ഇതുവരെ സ്കൂൾ ഫീസോ, മെയിൻ്റനൻസ് തുകയോ നൽകിയിട്ടില്ലെന്നും സ്മിത പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ നിതീഷ് ഭരദ്വാജ് തൻ്റെ മുൻ ഭാര്യ കുട്ടികളെ കാണാൻ അനുവദിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. 

 

Related posts

Leave a Comment