അഭയാര്‍ഥിയായി വന്ന സോമാലിയന്‍ യുവതി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

2017jan7ilhanമിനിസോട്ട: ചെറുപ്പത്തില്‍ കെനിയയില്‍ നിന്നും അഭയാര്‍ഥിയായി എത്തി നാലുവര്‍ഷം അഭയാര്‍ഥി ക്യാമ്പില്‍ ജീവിക്കേണ്ടിവന്ന സൊമാലിയന്‍ യുവതി മിനിസോട്ട നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ജനുവരി നാലിന് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നുവെന്നാണ് സത്യ പ്രതിജ്ഞക്കുശേഷം അഭിനന്ദനവുമായി എത്തിച്ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് ഇന്‍ഹന്‍ ഒമന്‍ (33) പറഞ്ഞത്. മിനിയാ പോലീസില്‍ നടന്ന കടുത്ത മത്സരത്തിനൊടുവില്‍ സൊമാലിയായില്‍ നിന്നുതന്നെയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ 41 ശതമാനം വോട്ട് നേടിയാണ് ഒമര്‍ വിജയിച്ചത്.

സൊമാലിയായില്‍ ആഭ്യന്തര യുദ്ധം നടക്കുന്നതിനിടയിലാണ് ഇന്‍ഹാന്‍ മാതാപിതാക്കളോടൊത്ത് ഇവിടെ എത്തിച്ചേര്‍ന്നത്. രണ്ട് പതിറ്റാണ്ടോളം മിനിസോട്ടയിലെ സോമാലിയന്‍ കമ്യൂണിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ഇല്‍ഹന്‍ നോര്‍ത്ത് സ്‌ക്കോട്ട് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകയായി. ഇല്‍ഹന്റെ വിജയത്തോടെ അമേരിക്കന്‍ നിയമ സഭാംഗമായ ആദ്യ വനിതാ സോമാലി എന്ന പദവി കൂടി ഇവര്‍ക്ക് ലഭിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts