ഓപ്പറേഷന്‍ നംഖോര്‍; ദുല്‍ഖര്‍ സല്‍മാന്‍റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി : ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കളമശേരിയിലെ ഷോറൂമില്‍ നിന്നാണ് നിസ്സാന്‍ പട്രോള്‍ പിടിച്ചെടുത്തത്. ലക്കി ഭാസ്‌കര്‍ സിനിമയില്‍ ഉപയോഗിച്ച വാഹനമാണിത്. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.

താരത്തിന്റെ ഒരു വാഹനം കൂടി കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആ വാഹനമാണ് ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഈ വാഹനം എവിടെയാണെന്ന് കണ്ടെത്താന്‍ ഉള്ള അന്വേഷണത്തിലായിരുന്നു കസ്റ്റംസ്. അതിന് പിന്നാലെ ഇപ്പോള്‍ വാഹനം പിടിച്ചെടുത്തത്.

അതേസമയം, കേസില്‍ കോഴിക്കോട്ടെ റോഡ് വേയ് കാര്‍ ഡീലര്‍ പങ്കാളിയായ സൈന്‍ മര്‍വയെ വ്യാഴാഴ്ച കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഭൂട്ടാന്‍ വാഹനക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. വാഹനക്കടത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ പശ്ചിമബംഗാള്‍ ജയ്ഗാവോന്‍ സ്വദേശിയും പ്രമുഖ ഐ.ടി കമ്പനിയിലെ സീനിയര്‍ എന്‍ജിനിയറുമായ ബിശ്വദീപ് ദാസ് (35) എന്നയാള്‍ ഡല്‍ഹി സ്വദേശി മുഖേന റോഡ് വേയ്ക്ക് കാറുകള്‍ വിറ്റിട്ടുണ്ട്.

ഈ ഇടപാടിലെ ഒന്നര കോടി രൂപ വിലമതിക്കുന്ന എട്ടു കാറുകള്‍ കസ്റ്റംസ് കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയില്‍ എടുത്തു. ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും കടത്തിയ 464 വാഹനങ്ങള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് അസാമിലെ ബൊംഗൈഗാവ് ആര്‍.ടി.ഒയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലക്ഷദ്വീപില്‍ ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയെന്ന വ്യാജരേഖയുണ്ടാക്കിയാണ് ഇവ നിരത്തിലിറക്കിയത്. സംഭവത്തില്‍ ബൊംഗൈഗാവ് ഡി.ടി.ഒ ദീപക് പൊട്ടവാരി ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അസാം പോലീസും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെ ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ഭൂട്ടാനില്‍ നിന്നും വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാരോപിച്ചാണ് ആഡംബര കാറുകള്‍ പിടിച്ചെടുത്തത്. ഇന്ത്യ – ഭൂട്ടാന്‍ അതിര്‍ത്തി വഴി വ്യാജ രേഖകളും എംബസികളുടെ പേരുകളും ഉപയോഗിച്ച് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

എന്നാല്‍, താന്‍ ഈ വാഹനങ്ങള്‍ ഇന്ത്യയിലെ മുന്‍ ഉടമസ്ഥരില്‍ നിന്നും കൃത്യമായ ബാങ്ക് ഇടപാടുകളിലൂടെയും നിയമപരമായ രേഖകളോടെയുമാണ് വാങ്ങിയതെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടന ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന വാഹനമാണ് താന്‍ വാങ്ങിയ ഡിഫെന്‍ഡര്‍ എന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Related posts

Leave a Comment