പാരഡി ഗാനത്തിനെതിരേ കേസെടുപ്പിച്ചതില്‍ പോലീസിലും പാര്‍ട്ടിയിലും അഭിപ്രായഭിന്നത

പത്തനംതിട്ട: പോറ്റിയേ കേറ്റിയേ… എന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാരഡി പ്രചാരണ ഗാനത്തിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ കേസെടുത്തതിനു പിന്നാലെ വിഷയത്തില്‍ പോലീസിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായം. കേസും നിയമനടപടികളും തിരിഞ്ഞു കൊത്തുമെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. കേസ് നിലനില്‍ക്കുമോയെന്ന ചോദ്യം പോലീസിലും ഉയര്‍ന്നു.

വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പാട്ടില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നുള്ളതാണ് ഉയരുന്ന ചോദ്യം. രാഷ്ട്രീയമായി സിപിഎമ്മിനു മാനക്കേടുണ്ടായെന്ന ഒറ്റക്കാരണം മാത്രമാണ് ഇപ്പോള്‍ കേസിനാസ്പദം. വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പിനുശേഷം പാട്ടിന് കൂടുതല്‍ പ്രചാരണം കൈവരികയും ചെയ്തു.

ശബരിമല ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി റാന്നി സ്വദേശി പ്രസാദ് കുഴിക്കാലയാണു പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നും പരാതി ഗൗരവത്തിലെടുക്കണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പ്രതികരിക്കുകയും ചെയ്തു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നീക്കം. ഇതു സംബന്ധിച്ച് ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്‍റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നും പാട്ടില്‍ പറയുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.ഇതിനിടെ ഇന്നലെ പാട്ടിനെതിരേ കേസെടുത്ത സൈബര്‍ പോലീസ് തുടര്‍ നടപടികളുടെ ഭാഗമായി പ്രതി ചേര്‍ത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.

ശരണമന്ത്രത്തെ അപമാനിക്കുന്ന തരത്തിലും മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും പാട്ട് തയാറാക്കിയെന്ന പേരിലുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിപട്ടികയില്‍ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണുള്ളത്. മതസ്പര്‍ധ വളര്‍ത്തി, വിശ്വാസം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൈബര്‍ പോലീസ് എസ്പിയാണ് പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തത്.

വിവാദ പാട്ട് സൈറ്റുകളില്‍ നിന്നും സമൂഹമാധ്യങ്ങളില്‍ നിന്നും നീക്കംചെയ്യാനും നിര്‍ദേശിക്കും.തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പാട്ട് യുഡിഎഫ് നേതാക്കന്‍മാര്‍ ഏറ്റുപാടുകയും ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്‍റിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ യുഡിഎഫ് എംപിമാര്‍ ഈ പാട്ട് പാടുകയും ചെയ്തിരുന്നു.

Related posts

Leave a Comment